07 February 2014

ഒരു കേരളാബന്ദും ബന്ദിന്‍റെ വകയായി കിട്ടിയ അടിയും

കോളേജ് പഠനകാലത്ത് ഒരു രാഷ്ട്രിയപാര്‍ട്ടിയുടെ യുവജനസംഘടനയുടെ ജില്ലാസെക്രെട്ടറിയായും മാതൃഭൂമിസ്റ്റഡിസര്‍ക്കിളിന്റെ പ്രവര്‍ത്ത‍നങ്ങളുമായി നാട്ടിലും ജില്ലാആസ്ഥാനത്തും ചുറ്റിതിരിഞ്ഞിരുന്ന കാലം.അന്നു ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് മന്ത്രിയായി ഭരണത്തില്‍ ഇരിക്കുന്ന മുന്നണിയുടെ ഭാഗമായിരുന്നു.നാട്ടില്‍ ഒരു കുട്ടിനേതാവെന്നനിലയില്‍ കുറച്ച് ബഹുമാനമൊക്കെ കിട്ടികൊണ്ടിരുന്ന സമയം.


ഭരണമുന്നണിക്ക്‌ എതിരായി ഒരു കേരളാബന്ദ് അന്നത്തെ പ്രതിപക്ഷമുന്നണി പ്രഖ്യാപിക്കകയുണ്ടയായി,പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായിരുന്നു ഞങ്ങളുടെ പഞ്ചായത്തിലും ജില്ലയിലും ശക്തരായായിരുന്നത്.

ബന്ദ് ദിവസം എന്‍റെ അയല്‍കാരനും സുഹൃത്തുമായ അബു ഇക്ക പറഞ്ഞു അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനു പെട്ടെന്ന് സുഖമില്ലാതെ ആയതുകൊണ്ട് അവരുടെ വിട് വരെ അബുക്കയെ എത്തിച്ചുകൊടുക്കാമോ എന്ന്.....ഇങ്ങോട്ട് വന്ന്‌ ഒരു കുട്ടിനേതാവിന്‍റെ അടുത്ത് ആവിശ്യപ്പെട്ടപ്പോള്‍ രണ്ടും കല്‍പ്പിച്ചു എന്‍റെ നര്‍മ്മദ സ്കുട്ടറിന്റെ പിറകില്‍ അബുക്കയെയും ഇരുത്തി യാത്ര തിരിച്ചു.

ഞങള്‍ക്ക് പോകേണ്ടിയിരുന്ന പ്രദേശത്താണെങ്കില്‍ ഒരേഒരു രാഷ്ട്രിയപാര്‍ട്ടിപ്രവര്‍ത്തകര്‍ മാത്രമേയുള്ളൂ ..അത്‌ ബന്ദ് പ്രഖ്യാപിച്ച പാര്‍ട്ടിയുടെപ്രവര്‍ത്തകര്‍....ഒരു യുവജനസംഘടനയുടെ നേതാവിനെ അത്രപെട്ടെന്ന് കയ്യേറ്റം ചെയ്യില്ല എന്ന ധൈര്യവും ചെരുപ്പത്തിന്‍റെ ചോരത്തിളപ്പും എന്നെ അവിടേക്ക് ബന്ദ് ദിവസം അബുക്കയെ കൊണ്ടുപോകാന്‍ ഇടയാക്കിയത്.

ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്ന വിടിന് അടുത്ത് എത്താറായപ്പോള്‍ കുറച്ചുആളുകള്‍ സ്കൂട്ടര്‍ തടഞ്ഞു.പരിചയമുള്ളവരും അവരുടെ കുട്ടത്തില്‍ ഉണ്ടായിരുന്നു.അവരില്‍ ഒരാള്‍ ചോദിച്ചു...'''നാ.....മോനെ എനക്ക് എന്താടാ ഇന്ന് ബന്ദാന്നു അറിയുല്ലേ...നീ എടയാ സ്കൂട്ടറിമ്മ തിരിഞ്ഞുകളിക്കന്നു'''

പിറകില്‍ ഇരുന്ന അബുക്കയാണ് മറുപടി പറഞ്ഞത്'''ഞമ്മളെ ചങ്ങായിക്ക് സുഖമില്ല,ഓനെ നോക്കാന്‍ പോന്നതാ''

'''നിന്‍റെ ഒലക്കംമലെ ചാങ്ങായിനെ നോക്കാന്‍ പോക്ക്''ഇങ്ങനെ പറഞ്ഞു കൊണ്ട് ഒരാള്‍ എന്‍റെ മുഖമടച്ച് ശക്തിയുള്ള ഒരു ഇടി പാസ്സാക്കി
കുറച്ചുനേരത്തേക്ക് എനിക്ക് ഒന്നു കാണാന്‍ പറ്റാത്തതായി..സ്കൂട്ടറും അതില്‍ ഇരുന്ന ഞാനും അബുക്കയും ചരല്‍നിറഞ്ഞ പാതയില്‍ മറിഞ്ഞു വിണു.

വേദനസഹിച്ച് അല്‍പ്പം കണ്ണുതുറന്നു നോക്കിയപ്പോള്‍ അതാ വേരെരുത്തന്‍ ഒരു കല്ലുമെടുത്ത് എന്‍റെ നേരെ ഓടി വരുന്നു.മനസ്സില്‍ സകല പുണ്ണ്യവളന്മാരെയും വിളിച്ചു പോയി.പെട്ടെന്നാണ് ആ സ്ഥലവാസിയ എന്നെ അടുത്ത് പരിചയമുള്ള ഒരു ചേട്ടന്‍ അവിടേക്ക് വന്നത്.അയാള്‍ അവനെ തടഞ്ഞു.''ഓന്‍ പോയിക്കോട്ട്''

വല്ലവിധേനയും ആ ചേട്ടന്‍ ഞങ്ങളെ അവിടെ നിന്നും പ്രധാന കവലവരെ എത്തിച്ചു..

അതിനുശേഷം ബന്ദ് ...ഹര്‍ത്താല്‍ എന്നൊക്കെ കേട്ടാല്‍ അന്നു കിട്ടിയ അടിയും അതിന്‍റെ വേദനയുമാണ്‌ പെട്ടെന്ന് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്

1 comment:

  1. ഹര്‍ത്താല്‍ നടക്കട്ടെ !! രാഷ്ടീയം വിജയിക്കട്ടെ :)

    ReplyDelete