29 July 2016

കുമാരേട്ടന്‍


                                                                             
                                                               
                                           
                                   
                                           
                           




26 June 2016

പ്രവാസി വായന ജൂലൈ 2016 ലക്കം


പുഷ്പചക്രം


വര്‍ണ്ണങ്ങളില്ലാത്ത കിനാവ് കണ്ട്

ചിറകുകളില്ലാത്ത കിളികള്‍
പാട്ട് പാടിയൊരു

സന്ധ്യയില്‍ അവള്‍

തനിക്കായൊരു പുഷ്പചക്രം

തയ്യാറാക്കുകയാണ്



വഴിയരികില്‍ നിന്നും

ശേഖരിച്ച പുക്കളുംകറുപ്പും

മരണവും ചേര്‍ത്ത്

മെനഞ്ഞുണ്ടാക്കുന്ന പുഷ്പചക്രം


ഒറ്റ രാത്രികൊണ്ട് പൂമരമാകുന്ന

വിത്തുകള്‍ നല്‍കാമെന്ന

വാഗ്ദാനംകേട്ട്

നീ കയറിയ രഥം

നിങ്ങിയത്

എന്‍റെ മുന്നിലൂടെയാണ്‌


ഒറ്റ രാത്രി കൊണ്ട്

വിത്തു മുളക്കുന്നില്ല

ഒരു ഞൊടി കൊണ്ട്

പൂമൊട്ടുകള്‍ വിടരുന്നില്ല- ഞാന്‍

ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്

നീ കേട്ടില്ല......



അകലെയകലെ

തകര്‍ന്ന തോട്ടങ്ങളില്‍

നിലവിളികളുടെ ബാക്കി

മോഹങ്ങളുടെ കലവറകള്‍

കവര്‍ന്നെടുക്കപ്പെട്ടവള്‍

തനിക്കായൊരു പുഷ്പചക്രം

മെനയുകയാണവള്‍...




08 May 2016


മര്ത്യാാ ജിവിതം
അന്തകാരം നിറഞ്ഞു
അന്ധമായ് പാരിതില്‍
വ്യര്ത്ഥ മായിപ്പോകാതിരിക്കാന്‍
മൃത്യുവേ ജയിച്ചമര്‍ത്യാനായിതിര്ന്നാ
ക്രിസ്തുവില്‍ അര്പ്പണംചെയ്യാം
ജീവനും മാര്ഗവും
നീ തന്നെ
യേശുവേ രക്ഷകാ
സത്യവും നിത്യവും
നീ മാത്രം മതി
യേശുവേ രക്ഷകാ
എന്‍ കാതുകളില്‍
എന്നെമെന്നും
നിന്‍മൊഴി കേട്ട്
നിന്‍ പാഥേചരിക്കുവാന്‍
നീ അനുഗ്രഹിക്കണം
യേശുവേ രക്ഷകാ
കാലിതൊഴുത്തില്‍ പിറന്ന്
സ്വര്ഗ്ഗ മഹിമകള്‍ വിട്ട്
പാരിതില്‍
പാപബന്ധിതരായ
മര്‍ത്യര്ക്കാ യി
കാല്‍വരി കുന്നില്‍
ജിവന്‍ ബലിയര്പ്പിച്ച
സ്നേഹമേ
ഞങ്ങളെയോര്ത്ത്
നൊന്തതിന്തൊരു
സ്നേഹമേ
നാഥാ നിന്‍
സ്നേഹമെത്രയാസ്ച്ചര്യം
ഇത്രമേല്‍ കരുണയി-
മര്ത്യലരില്‍ ചൊരിയുന്ന
നിന്‍
സ്നേഹമെത്രയാസ്ച്ചര്യം
എന്നെമെന്നും
എന്‍ ജിവിതം
നിനക്കായ് വാഴുവാന്‍
ശുദ്ധനായിത്തിര്ന്ന്
നിന്‍ ഇഷ്ടനായിത്തിരുവാന്‍
ദയ ചൊരിയേണമേ
കര്‍ത്തനേ
നിന്‍ കൃപയെകണമേ
നിത്യതതന്നില്‍
ഞാന്‍ നിന്നോട്കൂടെയായിരിക്കുവാന്‍





അഗതികളുടെ
അനാഥരുടെ
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന
ഒരു ദിവ്യ രൂപമുണ്ട് !
കഠിനപിഡകള്‍
അനുഭവിച്ചു അറുതിയില്‍
മുറിവുണങ്ങാത്ത ശരിരവുമായി
കുരിശില്‍
ജിവന്‍ വെടിഞ്ഞ
ഒരു ദിവ്യരൂപം!
നിണമൊഴുകുന്ന
തിരുശരിരം
പുണര്‍ന്ന്
വേദനകള്‍ സമര്‍പ്പിക്കുന്ന
നിമിഷങ്ങളില്‍
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന
ഒരു ദിവ്യ രൂപം !
കണ്ണുനിരോടെ
തിരുശരിരം നോക്കി
യാചിക്കുന്ന നിമിഷങ്ങളില്‍
വേദനിക്കുന്നവരുടെ
മുറുവുകളില്‍ആഴ്ന്നിറങ്ങുന്ന-
സങ്കടകടലിനറുതി വരുത്തുന്ന
സഹനത്തിന്റെ
നിണമണിഞ്ഞ സങ്കടദിനത്തില്‍
കുരിശു മരണത്തിനു സ്വയം ഏല്‍പ്പിച്ചുകൊടുത്ത
ഒരു ദിവ്യ രൂപം !
ഉപാധിയില്ലാത്ത സ്‌നേഹവും
ക്ഷമിക്കുന്ന കാരുണ്യവും കൊണ്ട്
ഇല്ലായ്മായിലും വല്ലായ്മയിലും
ഒപ്പംനിന്ന
വേദന പ്രാര്‍ഥനയാക്കിയ
ഒരു ദിവ്യ രൂപം !



04 April 2016

സ്യാതന്ത്ര്യം‌... Read more at: http://www.manoramaonline.com/news/nri-news/my-creative/swathanthryam-my-creative.html

My story ''swathanthryam''published manorama online
Read full stroy click below manorama LINK
"എടാ വാസു ഇന്നു രാത്രി മാധവനെയും രാധയെയും ഇവിടെ നിന്നും രക്ഷപ്പെടുത്തണം" ദാമു വാസുവിനോടായി പറഞ്ഞു....
Read more at: BELOE MANORAMA LINK


02 April 2016

താളുകള്‍


ഭ്രാന്തന്‍ -Malayala Manorama

""ഭ്രാന്തന്‍""

                     MALAYALA MANORAMA പ്രസദ്ധീകരിച്ച എന്‍റെ ''എഴുത്ത്''
              GO TO BELOW MANORAMA LINK ;വായിക്കുക അഭിപ്രായങ്ങള്‍ എഴുതുക
                  http://www.manoramaonline.com/news/nri-news/my-creative/mad.html

31 March 2016

ഓര്‍മ്മകള്‍


ചില ഓര്‍മ്മകള്‍
സുഖമുള്ള നൊമ്പരങ്ങളാണ്‌
മങ്ങാതെ മറയാതെ
മനസ്സിന്‍റെ മുറിവുകളില്‍
പറ്റിപിടിച്ചിരിക്കും
മഴത്തുള്ളികളുടെ
അര്‍ദ്രതയാണ് ഓര്‍മ്മകള്‍ക്ക്

നമ്മുടെ 
പുതിയ അവകാശികളുമായി
ജിവിതയാത്ര തുടരുമ്പോള്‍
ആ സുഖമുള്ള പ്രണയത്തിന്റെ
നൊമ്പര ചീളുകള്‍
മുറിപ്പാട് പോലെ
അവശേഷിക്കട്ടെ
നക്ഷത്രങ്ങള്‍ പ്രകാശം പരത്തുന്ന
രാത്രികളില്‍
ലോകത്തിന്റെ രണ്ടു കോണിലിരുന്ന്
ഓര്‍ത്തു
കരയുവനായി മാത്രം

30 March 2016


എന്‍റെ ചെടിയില്‍
ഒരേ ഒരില മാത്രം ബാക്കി
ജിവന്റെ ഒരേ ഒരില
വിജയത്തിന്റെയും തോല്‍വിയുടെയുമിടയില്‍
ബാക്കിയായ ഒരേ ഒരില

എന്‍റെ ചെടിയിലെ
ഇലകളെല്ലാം ഞാന്‍ തല്ലികൊഴിച്ചതാണ്
ആരംഭം കുസൃതിയായിട്ടായിരുന്നു
പിന്നെ കൌതുകത്തിനായ്‌
പിന്നിടെപ്പൊഴോ പക-
ക്രുരത ,പരിക്ഷണങ്ങള്‍
അങ്ങനെ പല കാരണങ്ങള്‍ക്കയായി
കൊഴിഞ്ഞുപോയി ഇലകള്‍
പക്ഷെ അതെല്ലാം
എന്‍റെ ഇലകളാണ് എന്‍റെ മാത്രം


മരണത്തിനും ജിവിതത്തിനുമിടയില്‍
ജിവന്റെ ഒരേ ഒരില മാത്രം ബാക്കി

ബധിരന്റെ വിലാപം





വിണ്ണിലെ മേഘങ്ങള്‍ മണ്ണിലേക്ക്

ഉതിര്‍ത്ത ജലകണങ്ങള്‍

അരുവിയായി ഒഴുകവെ

പുഴയിലും നദിയിലും

കരകവിഞ്ഞ് ഒഴുകവെ

ആധുനിക മനുഷ്യനതിനെ

പീഡിപ്പിച്ചു കൊല്ലുന്നു





സുര്യന്റെ താപം തടുത്ത്‌


ചന്ദ്രനെ മറച്ച്


കാറ്റിനോട് കഥകള്‍ പറഞ്ഞ്


പറവകള്‍ക്കൊപ്പം പാട്ട്പാടിയും


മണ്ണിലുറച്ച് മണ്ണിനെയുറപ്പിച്ചു -


നില്‍ക്കുന്ന മരങ്ങളെ


വെട്ടിയും ചുട്ടെരിച്ചും


കൊല്ലുന്നു കൊതിമുത്ത മനുഷ്യര്‍






ഉറവകള്‍ ഉറവിടമായി


നിലകൊള്ളും മലകളും കുന്നുകളും


കാലങ്ങളായി


കണ്ടുകണ്ടിരിന്നപ്പോള്‍


മാനുഷ്യാനഹങ്കാരം മുത്ത -


തിനെ അടിച്ചു തകര്‍ത്തു നിരപ്പാക്കി






ജീവനത്തിന്‍റെ ജീവാത്മാവായ


വായുവിന്‍റെ ആത്മരോദനം


കേള്‍ക്കാതെ-


വിഷപുക ചിറ്റി


കൊന്നുകൊണ്ടിരിക്കുന്നു


മനുഷ്യര്‍






നെല്‍ക്കതിര്‍ ചാഞ്ചാടിയാടും വയലുകളില്‍


കളകളാരവം മുഴക്കിയെഴുകും പുഴകളില്‍


പുക്കള്‍ നൃത്തമാടുന്ന പുന്തോട്ടങ്ങളില്‍


ദുര മുത്ത മാനുഷ്യന്‍


നഞ്ചുകലക്കി നശിപ്പിക്കുന്നു






പുഴയിലെ തെളിനിര് കണ്ട്


അണകെട്ടി


കരയെ ഉല്ലാസഉദ്യാനമാക്കി


ഉല്ലാസഉദ്യാനത്തില്‍


ഉല്ലാസസഞ്ചാരികളെത്തി


പുഴയില്‍ പ്ലാസ്റ്റിക്‌ നിറച്ച്


പുഴയെയും കൊന്ന്


ഉല്ലാസം തുടരുന്നു



ഭുമിയിയുടെ അവകാശികള്‍

ഞങ്ങള്‍


വായ് മൂടിക്കെട്ടി

ബധിരരായി


ചോദ്യങ്ങളില്ലാത്ത


ജൈത്രയാത്ര തുടരുന്നു

































































04 February 2016

മാതൃഭൂമി പ്രസിദ്ധികരിച്ച കഥ

മാതൃഭൂമി പ്രസിദ്ധികരിച്ച  കഥ.....പിണമായലും പണം വേണം......
READ STORY CLICK BELOW MATHRUBHUMI LINK



26 January 2016


http://issuu.com/keralalink/docs/kl_jan_2016
LONDON ല്‍ പ്രസിദ്ധികരിക്കുന്ന KERALA LINK -UK യുടെ ജനുവരി ലക്കത്തില്‍ അച്ചടിച്ചു വന്ന കവിത ''ഉപ്പുസമുദ്രം''
KERALA LINK PRINT പതിപ്പ് വായിക്കുവാന്‍ CLICK BELOW LINK
http://issuu.com/keralalink/docs/kl_jan_2016



21 January 2016

മഴ
























അനന്തമായ ഒരു നാളില്‍
പുര്‍ണ്ണമായും പുതിയൊരുവനെ
അവള്‍ തിരഞ്ഞെടുത്തു
ഇന്നലെയോ,നാളെയോ
ഇല്ലാത്ത ഇന്ന് മാത്രമുള്ളവന്‍
അറിവുകളില്ലാത്ത
അവന്‍റെ സ്പര്‍ശനങ്ങളില്‍
ചോദ്യങ്ങളുമില്ല
പേര്,നാട്,   വയസ്സ്,മേല്‍വിലാസം,വിദ്യാഭ്യാസം,ജോലി,ജാതി
പങ്കിട്ട ചുംബനങ്ങളില്‍
വിവരങ്ങള്‍ നിഗൂഢമായിരുന്നില്ല

കൊടുക്കല്‍ വാങ്ങലുകളുടെ
സംഘര്‍ഷങ്ങളില്ലാത്ത വിദ്യ
അവനെ വെറും ആണാക്കി
അവള്‍ വെറും പെണ്ണായി
ഇരുവരെയും നനയുക്കുന്ന
മഴയായ് പെയ്യുന്നു
അവസാന മേഘത്തെ
ചിതറിക്കാന്‍ വാക്കുകള്‍
അവിടെയുണ്ടായിരുന്നില്ലാ










17 January 2016

ദേവതയും ബാലികയും

ദേവതയും ബാലികയും
=========================
പൊടുന്നനവെ മേഘങ്ങള്‍ ആകാശം മൂടിമറച്ചു
ഒരേ ദിശയിയിലേക്ക് വിശിയടിച്ചു ലോകകാറ്റ്
പൂച്ച ഉരുട്ടിയ കണ്ണാടികുടമയായി ഉരുളുന്നു ഭൂമി
മനുഷ്യത്വം അന്ധകാരത്തിലായിരുന്നു അപ്പോള്‍
മേഘങ്ങല്‍ക്കിടയില്‍ ഒരു പ്രകാശകിരണം
പ്രകാശകിരണം വളര്‍ന്ന് ഒരു വെളിച്ചമായിമാറി
വെളിച്ചം വിരിഞ്ഞ്
ചിറക് മുളച്ച ദേവതയായി
ചിറകുകള്‍ വിരിച്ചു ദേവതപറഞ്ഞു
48 മണിക്കൂരിനുള്ളില്‍ ലോകപന്ത് നശിക്കാന്‍പോകുന്നു
എന്‍റെ ചിറകുകളില്‍ കയറുന്നവര്‍ കയറുക
മറ്റൊരു ഗ്രഹത്തില്‍ കൊണ്ട്പോയി വിടാം
രണ്ടു നിബന്ധനകള്‍
''ഏഴുപേര്‍ക്ക് മാത്രം കയറാം -
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സാധനം മാത്രമേ കൂടെകൊണ്ട് വരാന്‍ കഴിയുകയുള്ളൂ''
**********************************
വിരഹവേദനയോടെ ഒരു യുവാവ്
ദേവതയുടെ ചിറകില്‍കയറി
അവന്‍റെ കൈയില്‍ മരിച്ചപോയ കാമുകിയുടെ ഉടഞ്ഞ വളതുണ്ടുകളും
അവള്‍ കൊടുത്ത ആദ്യ മുത്തത്തിന്‍റെ ഓര്‍മ്മതുണ്ടുകളും
********************************************
മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍
അവിടെയും എപ്പോഴും അധികാരം കയ്യടക്കും -എന്ന മുദ്രാവാക്യത്തോടെ
ഒരു രാഷ്ട്രിയക്കാരന്‍ ചിറകില്‍ കയറി
സ്വര്‍ണ്ണ ഘടികാരം വലിച്ചെറിഞ്ഞു ,പഴയ ലതര്‍ ഘടികാരം കൈയില്‍ അണിഞ്ഞു അയാള്‍
സ്വിസ്സ് ബാങ്കിലെ രഹസ്യകണക്കുകളെകുറിച്ചോര്‍ത്തപ്പോള്‍
അയാളുടെ ഉള്ളം വിറച്ചു
************************************************
മരിച്ചുപോകുന്നില്ല എന്ന സങ്കടത്തോടെ
ചുമച്ചു ചുമച്ചു ശ്വാസംമുട്ടികൊണ്ടിരുന്ന
ഒരു രോഗി,ജനതിരക്കില്‍ ഞെരുങ്ങി ഞെരുങ്ങി
ചിറകില്‍ കയറി
അയാളുടെ കൈയില്‍ മരുന്നുപെട്ടി
അതിന്‍റെ അടിവാരത്തില്‍ അയാളുടെ അര ആവുന്‍സ് ആയുസ്സ്
*******************************************
അനുതാപതരംഗത്തില്‍ ഒരു കവിയും ചിറകില്‍ കയറി
അയാളുടെ തോള്‍സഞ്ചിയില്‍ അക്ഷരപിഴവുകളോടെ അച്ചടിച്ചുവന്ന ആദ്യകവിത
*******************************************
തന്‍റെ സ്പര്‍ശനകേളി കൊണ്ട് കുട്ടത്തെ കുഴപ്പത്തിലാക്കി
വഴിതെളിച്ചു ചിറകിലേക്ക് കുതിച്ചു ഒരു പ്രഭുപത്‌നി
അലങ്കോലമായ വസ്ത്രം ശരിയായി ധരിക്കാന്‍ മറന്ന അവള്‍
അഴിഞ്ഞുവീണ തലമുടി നേരയാക്കാന്‍ മറന്നില്ല
കൈയ്യില്‍ അമേരിക്കന്‍ ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ്
**********************************************************
ചുളുങ്ങാത്ത കാക്കികുപ്പായത്തില്‍
ചുളുങ്ങിപോയ ഒരു പോലിസ് കാരി
തന്‍റെ ലാത്തിയാല്‍ കുട്ടത്തിനിടയിലുടെ വഴിവെട്ടി
ചിറകില്‍ കയറി
ലാത്തി വലിച്ചെറിഞ്ഞ് - ഒരു ഓടകുഴല്‍ വാങ്ങി അവള്‍
*****************************************
''ഒരാള്‍ - ഇനി ഒരാള്‍ മാത്രം കയറുക'' ദേവത
ജനത്തിരക്കിനിടയില്‍ കുരുങ്ങി രക്തത്തില്‍ കുളിച്ച ഒരു ബാലിക ചിറകിനടുത്ത്
അവളുടെ കളികുട്ടുകാരന്‍ നായ് കുട്ടിയോടെപ്പം ചിറകിലേക്ക് വിണു
''നായ് കുട്ടി ഒരു ജിവന്‍ ,അത് ഒരു സാധനമല്ല, ഇറക്കിവിട്'' -ദേവത
''നായ് കുട്ടി ഇരിക്കട്ടെ ,ഞാന്‍ ഇറങ്ങികൊള്ളാം''-ബാലിക
ദേവതയുടെ ചിറകുകള്‍ വളരാന്‍ തുടങ്ങി
വളരുന്ന ചിറകുകള്‍ ചലിച്ചുകൊണ്ടിരുന്നു
ചലനത്തില്‍ ചിറകില്‍ കറിയിരുന്നവര്‍ തറയിലേക്ക് വിണു
ഉയരങ്ങിലേക്ക് പറന്നു ദേവത
ഒപ്പം ബാലികയും നായ്‌ കുട്ടിയും
******************************************