15 October 2014

പോലീസും ഞാനും(ലണ്ടന്‍ ലൈഫ്) രണ്ടാം ഭാഗം by Lasar Mulakkal

ലണ്ടന്‍ ലൈഫ്...ഒന്നാം ഭാഗത്തില്‍ നിന്ന്
==========================================

വിഴ്ചയില്‍ കൈകള്‍ ഫ്ലാറ്റുകളുടെ മതിലില്‍ ഉരഞ്ഞു തൊലി നിങ്ങി രക്തം വരാന്‍ തുടങ്ങി,തറയിലേക്ക് കമിഴ്ന്ന് വിണ എന്‍റെ മുതുകില്‍ വിണ്ടും പ്രഹരം.തോളില്‍ തുക്കിയിട്ടിരുന്ന ബാഗ് ആരോ വലിച്ചെടുക്കുന്നു,ആ ബാഗിലാണ്‌ കാശും സ്റ്റോക്കും.കിടന്ന കിടപ്പില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് , ഹുഡ് ഉള്ള JACKET ധരിച്ച ഒരാള്‍ എന്‍റെ ബാഗുമായി ഓടി പോകുന്നു.ശരിരം കവര്‍ ചെയ്യുന്ന JACKET ന്‍റെ കൂടെ തലയുംകുടി മറയ്ക്കാന്‍ സാധിക്കുന്നതാണ് ഹുഡ്.  ബാഗുമായി ഓടുന്നവനെ പിന്തുടരാന്‍ വേണ്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അറിയുന്നത്, ...... മനസ്സ്‌ പറയുന്നു ‘’എഴുന്നേറ്റ് ആ കവരച്ചകാരനെ പിന്തുടരു’’പക്ഷെ ശരിരം അനുസരിക്കാനുള്ള സ്ഥിതിയിലല്ല.ഓടിപോയവന്‍ ഫ്ലാറ്റുകളുടെ ഇടയിലേക്ക് മറയുന്നതിനുമുന്‍പ് തിരിഞ്ഞുഎന്നെ നോക്കി,ഞാന്‍ ഞെട്ടിപ്പോയി ‘’ദൈവമേ ഇത് അവനല്ലേ,....ആ സൈക്കോ’’

ലണ്ടന്‍ ലൈഫ്...രണ്ടാം ഭാഗം

പോലീസും ഞാനും
by Lasar Mulakkal
====================================
അത് അവനായിരുന്നു,ഈ മനുഷ്യനെ ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്,plaistow യിലെ മെയിന്‍ സ്ട്രീറ്റിലുള്ള തുര്‍ക്കികാരന്റെ ഷോപ്പില്‍ ഇയാളെ കാണാറുണ്ട്.അവിടെ ഡെലിവറി ചെയ്യാന്‍ പോകുന്ന സമയങ്ങളില്‍ എന്നോട് കാശു അവിശ്യപ്പെട്ടിട്ടുണ്ട്,ബിയര്‍ വാങ്ങികുടിക്കാന്‍.അപ്പോള്‍ത്തന്നെ ഷോപ്പ് ഉടമയായ തുര്‍ക്കിക്കാരനോട് പരാതിപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു
’’അവന്‍ ഒരു സൈക്കോ ആണ്...നീ മൈന്‍ഡ് ചെയ്യണ്ട...വന്ന ജോലി ചെയ്തിട്ട് പൊയ്ക്കൊള്ളു...അവന് പോലിസ് കേസും ജയിലില്‍ പോക്കും സ്ഥിരം പണിയാണ്...അവനോട് എതിര്‍ക്കാന്‍ പോയാല്‍ നമ്മുടെ സമയവും ആരോഗ്യവും കളയണം’’
ഇവന്‍ ഇങ്ങനെ പതിയിരുന്ന് ആക്രമിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതിക്ഷിച്ചില്ല.എന്നെ ദിവസങ്ങളായി ഇയാള്‍ നിരിഷിച്ചിട്ടുണ്ടാവണം,ഞാന്‍ എന്തിനാണ് ഷോപ്പില്‍ വരുന്നതെന്നും എന്താണ് ചെയ്യുന്നതെന്നുമൊക്കെ,പലപ്പോഴും ബിയറോ സിഗരറ്റോ വാങ്ങിക്കാന്‍ വന്നിരുന്ന ഇയാള്‍ ഷോപ്പില്‍ വളരെനേരം നില്‍ക്കുന്നതായി കണ്ടിട്ടുണ്ട്.ഇയാളുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ ഒരു പന്തികേട്‌ തോന്നുകയും ചെയ്യും.

തറയില്‍ വിണു കിടന്ന കിടപ്പില്‍തന്നെ jacketന്‍റെ അകത്തെപോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കമ്പനിയിലേക്ക് വിവരം അറിയിച്ചു.കമ്പനി മാനേജര്‍ എത്തിയ ശേഷം ഞാനും അദ്ദേഹവും കുടി അടുത്ത പോലിസ് നിലയത്തില്‍പോയി പരാതിപ്പെട്ടു.
എത്രതന്നെ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടായാലും ഇത്തരം ചില ആളുകളെ ലണ്ടനില്‍ വളരെ സുക്ഷിക്കേണ്ടിയിരിക്കുന്നു.അപ്രതിക്ഷിതമായി നമ്മളെ ആക്രമിച്ചു കൈയില്‍ കിട്ടുന്ന സാധനങ്ങളുമായി കടന്ന്കളയും.ഈ സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ നമ്മളുടെ ജിവന്‍പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.ഇതൊന്നും ആക്രമിക്കു പ്രശനമല്ല , മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കനോ,അല്ലെങ്കില്‍ കസിനോകളില്‍ കളിക്കുന്നതിന് കാശു ലഭിക്കുന്നതിന് വേണ്ടിയാണ് അവര്‍ ഇതു ചെയ്യുന്നത്.മയക്കുമരുന്നുകള്‍ക്ക് അടിമകളായവരാണ് കുടുതലും ഇത്തരം അക്രമസ്വഭാവമുള്ളവര്‍.
പോലിസ് സംഭവം നടന്ന സ്ഥലത്ത് ഞങ്ങളെയുംകൊണ്ട് പോകുകയുണ്ടയായി,അവിടെ നടന്ന കാര്യങ്ങള്‍ വിശദമായിപറയാന്‍ ആവിശ്യപ്പെട്ടു.ഞാന്‍ സംഭവിച്ചത് മുഴുവന്‍ പോലീസിനോട് പറഞ്ഞു,കവര്‍ച്ച നടത്തിയവനെ കാണാറുള്ള ഷോപ്പിന്റെ details ഉം നല്‍കി.പോലിസ് ഓഫീസര്‍മാര്‍ ഞങ്ങളെയും കൊണ്ട് plaistow മെയിന്‍സ്ട്രീറ്റിലുള്ള തുര്‍ക്കികാരന്റെ കടയിലേക്ക് പോയി.അവിടെയുള്ള ജോലിക്കാരോട് അയാളെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയും,അയാള്‍ അവിടെ സ്ഥിരം വരാറുണ്ടെന്നും,സമിപപരിസരങ്ങളില്‍ എവിടെയോ ആണ് താമസിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു. ഷോപ്പിലെ സി സി ടിവിയില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട വീഡിയോയുള്ള ഡിസ്ക്കും പോലിസ് എടുത്ത്കൊണ്ട്പോയി.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍  ഒരു പോലിസ് ഓഫീസറുടെ call എന്‍റെ മൊബൈല്‍ഫോണിലേക്ക് വന്നു.അദ്ദേഹം പറഞ്ഞു
’’താങ്കളുടെ കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്..... ആളെ identify ചെയ്യാന്‍ ഓഫീസില്‍ എത്തണം’’ഓഫീസിന്റെ അഡ്രസ്സും അദ്ദേഹം നല്‍കി.പിറ്റേദിവസം ബാര്‍ക്കിംഗ് സൈഡ്(റെഡ് ബ്രിഡ്ജ് കൌസില്‍)ലെ ഒരു സ്റെഷനില്‍ ഞാന്‍ പോയി.സ്റ്റേഷന്‍ സ്വികരണഹാളില്‍ ഇരിക്കുമ്പോള്‍ ഒരു ലേഡി വന്ന് എന്‍റെ പേര് ചോദിച്ചു, ഞാന്‍ പേര് പറഞ്ഞു,എന്തിനാണ് ഇവിടെ വന്നതെന്നും ചോദിച്ചു,അപ്പോള്‍ അവരോടു ഞാന്‍ ......നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചു.......അവര്‍ ഒരു വക്കിലാണെന്നും.., അവിടത്തെ നിയമനുസരിച്ച് അറസ്റ്റുചെയ്യപെട്ട വ്യക്തിക്ക്  വക്കില്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ഫ്രീ ആയി അഡ്വക്കേറ്റിനെ അനുവദിക്കും.അതുകൊണ്ട് അറസ്റ്റുചെയ്യപ്പെട്ട ആള്‍ക്ക് വക്കില്‍ ഇല്ലാത്തത്കൊണ്ട് ,സര്‍ക്കാര്‍ അയാള്‍ക്ക് അനുവദിച്ച വക്കിലാണ് താനെന്നും,identification പ്രോസിജര്‍ നടക്കുമ്പോള്‍ തന്‍റെ സാന്നിധ്യം ഉണ്ടാകേണ്ടത് നിയമപരമായ നടപടിക്രമാണെന്നും അവര്‍ പറഞ്ഞു.

കുറച്ചുനേരത്തെ കാത്തിരിപ്പിന്ശേഷം ഒരു ഓഫീസര്‍ ഞങ്ങളെ അകത്തേയ്ക്ക് വിളിപ്പിച്ചു.ഞങ്ങളെ ഒരു ചെറിയ ഹാളിലേക്ക് കൊണ്ട്പോയി,അവിടെ ഒരു വെള്ളസ്ക്രീനും പ്രോജെക്ടറും ഉണ്ടായിരുന്നു.സ്ക്രീനിന്‍റെ രണ്ടു വശങ്ങളുമായി കസേരകള്‍ നിരത്തിയിട്ടിരുന്നു,അവിടെ ഇരുന്നാല്‍ സ്ക്രീനില്‍ തെളിയുന്ന ചിത്രങ്ങള്‍ കാണാന്‍ കഴിയും,ഒരു വശത്തായി അയാളുടെ വക്കിലും കുറച്ചു ഓഫീസര്‍മാരും ഇരുന്നു,മറുവശത്തായി ഞാനും ഒരു ഓഫീസ്സറും ഇരുന്നു.എന്‍റെ അടുത്ത് ഉപവിഷ്ടനയായിരുന്ന ഓഫീസര്‍ പറഞ്ഞു...നോക്കു ഞങ്ങള്‍ ഇപ്പോള്‍ ഈ സ്ക്രീനില്‍ കുറച്ചു ആളുകളുടെ ചിത്രങ്ങള്‍ കാണിക്കും...അതില്‍ നിങ്ങളെ അക്രമിച്ചവന്‍ ഉണ്ടെങ്കില്‍ പറയുക...ആ വ്യക്തിയുടെ ചിത്രം സ്റ്റില്‍ ചെയ്തു നിര്‍ത്തും...അപ്പോള്‍ നിങ്ങള്‍ക്ക് അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടും....എന്‍റെ സമ്മതത്തിനായി ആ ഓഫീസര്‍ വെയിറ്റ് ചെയ്തു.കുറച്ചുനേരത്തെ മൌനത്തിന് ശേഷം ഞാന്‍ ഓക്കേ പറഞ്ഞു.
സ്ക്രീനില്‍ കുറെ മുഖങ്ങള്‍ മിന്നിത്തെളിഞ്ഞു.ഞാന്‍ സ്ക്രീനില്‍ നോക്കിയിരപ്പാണ്.ഓരോ ചിത്രങ്ങളും രണ്ടോമൂന്നോ second മാത്രമാണ് സ്ക്രീനില്‍ തെളിഞ്ഞുനില്‍ക്കുന്നത്.ആദ്യത്തെ തവണ എനിക്ക് ആളെ identify ചെയ്യാന്‍ പറ്റിയില്ല.വിണ്ടും അവര്‍ ചിത്രങ്ങള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങി.ഇത്തവണ ആറാമത്തെ ചിത്രം അയാളുടെതായിരുന്നു...എന്നെ ആക്രമിച്ചു കവര്‍ച്ച നടത്തിയവന്റെ.
ഞാന്‍ ആ ചിത്രത്തിലേക്ക് കൈചുണ്ടിപറഞ്ഞു ‘’this man attack me’’
ഓഫീസര്‍’’are you sure.....did you see him before ‘’
ഞാന്‍’’ya...i seen him... plaistow ''
ഓഫീസിര്‍മാര്‍ അയാളുടെ വക്കിലുമായി എന്തോ സംസാരിച്ചശേഷം ,ഞങ്ങളോട്പറഞ്ഞു...’’നിങ്ങളെ ഇനി കോടതിയില്‍ വിളിപ്പിക്കുമ്പോള്‍ വന്നാല്‍ മതി’’
അങ്ങനെ തിരിച്ചറിയല്‍ പരുപാടിയുംക്കഴിഞ്ഞ്...അടുത്ത ദിവസംമുതല്‍ സാധാരപോലെ ജോലി തുടങ്ങി.പതിവുപോലെ വിണ്ടും അടുത്ത ആഴ്ച സംഭവംനടന്ന plaistow യിലേക്ക് ഡെലിവറി കൊണ്ട്പോയി.ഡെലിവറി ചെയ്യാനുള്ള ഷോപ്പിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവിടെ നിന്ന ഒരുവനെക്കണ്ട് ഞാന്‍ ഞെട്ടി...കൈകാലുകള്‍ അനങ്ങുന്നില്ല...ശരിരം മൊത്തം വിറയല്‍ തുടങ്ങി...ആരായിരുന്നു അവന്‍ അടുത്ത അധ്യായത്തില്‍ വായിക്കുക....അത് വരെ കാത്തിരിക്കുക
******************************തുടരും************തുടരും*****************************************

13 October 2014

ലണ്ടന്‍ ലൈഫ് (അനുഭവം) By LASAR MULAKKAL / ഒന്നാം ഭാഗം


ലണ്ടന്‍ ലൈഫ് (അനുഭവം)
By LASAR MULAKKAL
ഒന്നാം ഭാഗം
==========================
ഗ്രേറ്റ്‌ ബ്രിട്ടന്‍റെ ലണ്ടന്‍ നഗരത്തില്‍ ജീവിച്ചിരുന്ന കാലത്ത്, 2008 നവംബര്‍ മാസത്തിലെ ഒരു അനുഭവമാണ്‌ ഇവിടെ എഴുതുന്നത്‌.

 ബ്രിട്ടനില്‍ ഒക്ടോബറില്‍ തുടങ്ങി ഫെബ്രുവരി വരെ WINTER(ശൈത്യം) കാലമാണ്.ഈ സമയത്ത് നല്ലതണുപ്പ് അനുഭവപ്പെടുകയും ഇടവിട്ടുള്ള മഴയും,ചിലപ്പോള്‍ മഞ്ഞുപൊഴിയുകയും ചെയ്യും.ഈ ശിശിരകാലത്തില്‍ പകല്‍ സമയത്ത് തന്നെ അന്ധകാരം വ്യാപിക്കും ,പകല്‍ ഏതാണ്ട് 3.00മണിയോട് കുടിതന്നെ നേരിയ തോതില്‍ ഇരുള്‍ വ്യാപിക്കുകയും,പതുക്കെപ്പതുക്കെ അത് കുടി വരികയും 5.00 മണിയോടുകുടി ഭുപ്രദേശം പുര്‍ണ്ണമായും ഇരുള്‍ പടരുകയും ചെയ്യും.ചുരുക്കിപ്പറഞ്ഞാല്‍ പകല്‍ കുറവും രാത്രി കുടുതലുമുള്ള സമയം ,WINTER കോട്ട്‌ അല്ലെങ്കില്‍ JACKET ഇല്ലാതെ പുറത്ത് ഇറങ്ങാന്‍ പറ്റാത്ത സമയം. ഈ കാലഘട്ടത്തില്‍ വളരെ അപകടം പിടിച്ചതാണ് SNOW (മഞ്ഞ്)പെയ്തുകഴിഞ്ഞാല്‍ തെരുവോരങ്ങളില്‍ കുടി നടന്ന് യാത്ര ചെയ്യുന്നത്.സുക്ഷിചില്ലെങ്കില്‍ കാല്‍ വഴുതി വിഴുകയും ,ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്.കനത്ത മഞ്ഞു പെയ്തു കഴിഞ്ഞാല്‍ അത് കട്ടിയായി ഐസ് രൂപത്തില്‍ റോഡിലും നടപ്പാതകളിലും ഉറഞ്ഞു നില്‍ക്കും.

2008ല്‍ ഈസ്റ്റ്ലണ്ടനിലെ ''ഈസ്റ്റ് ഹാം(EASTHAM)'' എന്ന ദേശത്താണ് ഞാന്‍ താമസിച്ചിരുന്നതും ജോലി ചെയ്തുവന്ന സ്ഥാപനവും ഉണ്ടായിരുന്നത്.ഈ ദേശം ലണ്ടന്‍ നഗരത്തിലെ'' ന്യു ഹാം (NEWHAM)''കൌണ്‍സിലില്‍ ഉള്‍പ്പെട്ടതാണ്,NEWHAM കൌണ്‍സിലില്‍ ഉള്ള ജനങ്ങളില്‍ കുടുതലും ഏഷ്യന്‍രാജ്യങ്ങളില്‍ നിന്നും കുടിയേറിപാര്‍ക്കുന്നവരാണ് .കുടാതെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും .ഇവിടത്തെ കൌണ്‍സിലമാരില്‍ പലരും ഏഷ്യക്കാരും,മലയാളികള്‍വരെ ഉണ്ട്.

ഞാന്‍ അന്ന് ചെയ്തിരുന്ന ജോലി ഒരു DELIVERY BOY ആയിട്ടാണ്.COMPANY യില്‍ നിന്നും കസ്റ്റമറുടെഓര്‍ഡര്‍ അനുസരിച്ച്  സ്റ്റോക്ക്‌, കസ്റ്റമര്‍ക്ക്എത്തിച്ചുകൊടുക്കുകയും stockന്‍റെ തുക collect ചെയ്യുകയും വേണം.ഞങ്ങളുടെ കസ്റ്റമര്‍സ് എല്ലാം SHOPKEEPERS ആയിരുന്നു.അവരില്‍ പലരും ഇന്ത്യ,ശ്രിലങ്ക,നൈജിരിയ,പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,തുര്‍ക്കി,സൌത്ത് ആഫ്രിക്ക,സിറിയ,സോമാലിയ,അല്‍ബേനിയ,അല്‍ ജിരിയ,കെനിയ,ടാന്‍സാനിയ തുടങ്ങിയ രാജ്യത്തുനിന്നുള്ളവരോ,അല്ലെങ്കില്‍ അവരുടെ പുര്‍വികര്‍ ആ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു.എനിക്ക് ജോലി കുടുതലും ലണ്ടന്‍ നഗരത്തിലാണ്‌,അതുകൊണ്ട് തന്നെ യാത്ര ട്രെയിനിലും ബുസ്സിലുമാണ്.വളരെ അത്യാവശ്യമായി എത്തിക്കേണ്ട ഡെലിവറിക്ക് മാത്രമേ കമ്പനി കാര്‍ അനുവധിചിരുന്നുള്ളു.

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു,winter കാലത്തേ തണുപ്പും,മഴയും ഉണ്ടായിരുന്നു,കുടാതെ ചെറുതായി മഞ്ഞും വിഴുന്നുണ്ടായിരുന്നു.ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്നു.ജോലിയുടെ ഭാഗമായി പല ഷോപ്പിന്റെയും ഓര്‍ഡര്‍ ഡെലിവറിചെയ്തു കാഷ് കളക്ഷനും നടത്തി ,വൈകുന്നേരം 6.00 മണിയോടുകുടി രണ്ടു കസ്റ്റമര്‍ക്ക് ഡെലിവറി  ചെയ്യാനായി  ഈസ്റ്റ് ലണ്ടനിലെ ‘’plaistow’’ എന്ന സ്ഥലത്ത് എത്തിചേര്‍ന്നു.സമയം വൈകുന്നേരവും winter season ആയിരുന്നതുകൊണ്ടും ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു.MAIN STREET ല്‍ ഉള്ള ഷോപ്പിലെ STOCK കൊടുത്തിട്ട് PAYMENT വാങ്ങിയ ശേഷം ,STREET നിന്നുള്ള BY ROAD വഴി അടുത്ത ഷോപ്പിലേക്ക് പോകാനായി നടക്കാന്‍ തുടങ്ങി.സ്ട്രീറ്റില്‍ നിന്നും ബൈ റോഡ്‌ വഴി പോകുമ്പോള്‍ ഷോപ്പ് എത്തുന്നതുവരെയുള്ള ഇടവഴിയില്‍ ഹൌസിംഗ് ബില്‍ഡിംഗുകളാണ്,അതുകൊണ്ട്തന്നെ ആ പാതയില്‍ കുടുതല്‍ ആള്‍ സഞ്ചാരവുമില്ല.ചെറിയതോതില്‍ മഞ്ഞുപെയ്തുകൊണ്ടിരുന്നെങ്കിലും,ജോലി തിര്‍ക്കാനുള്ള തിരക്കില്‍ ഞാന്‍ വേഗത്തില്‍ നടന്ന് സ്റ്റോക്ക്‌ എത്തിക്കാനുള്ള ഷോപ്പിലേക്ക് പോയികൊണ്ടിരുന്നു.പെട്ടെന്നാണ് എന്‍റെ തലയ്ക്ക് പിന്നില്‍ അതിശക്തമായ പ്രഹരമേറ്റത്.ഒരു നിമിഷംനേരത്തേയ്ക്ക് ഒന്നും കാണാന്‍ പറ്റാത്തരിതിയില്‍ കണ്ണ് അടഞ്ഞുപോയി,അസഹ്യമായ വേദന,ഞാന്‍ തറയിലേക്ക് വിണു.വിഴ്ചയില്‍ കൈകള്‍ ഫ്ലാറ്റുകളുടെ മതിലില്‍ ഉരഞ്ഞു തൊലി നിങ്ങി രക്തം വരാന്‍ തുടങ്ങി,തറയിലേക്ക് കമിഴ്ന്ന് വിണ എന്‍റെ മുതുകില്‍ വിണ്ടും പ്രഹരം.തോളില്‍ തുക്കിയിട്ടിരുന്ന ബാഗ് ആരോ വലിച്ചെടുക്കുന്നു,ആ ബാഗിലാണ്‌ കാശും സ്റ്റോക്കും.കിടന്ന കിടപ്പില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് , ഹുഡ് ഉള്ള JACKET ധരിച്ച ഒരാള്‍ എന്‍റെ ബാഗുമായി ഓടി പോകുന്നു.ശരിരം കവര്‍ ചെയ്യുന്ന JACKET ന്‍റെ കൂടെ തലയുംകുടി മറയ്ക്കാന്‍ സാധിക്കുന്നതാണ് ഹുഡ്.  ബാഗുമായി ഓടുന്നവനെ പിന്തുടരാന്‍ വേണ്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അറിയുന്നത്, ...... മനസ്സ്‌ പറയുന്നു ‘’എഴുന്നേറ്റ് ആ കവരച്ചകാരനെ പിന്തുടരു’’പക്ഷെ ശരിരം അനുസരിക്കാനുള്ള സ്ഥിതിയിലല്ല.ഓടിപോയവന്‍ ഫ്ലാറ്റുകളുടെ ഇടയിലേക്ക് മറയുന്നതിനുമുന്‍പ് തിരിഞ്ഞുഎന്നെ നോക്കി,ഞാന്‍ ഞെട്ടിപ്പോയി ‘’ദൈവമേ ഇത് അവനല്ലേ,....ആ സൈക്കോ’’

*********************************തുടരും********************************************************

08 October 2014

ട്രെയിനിലെ കമ്മ്യൂണിസ്റ്റുകാരന്‍ (കഥ)

ട്രെയിനിലെ കമ്മ്യൂണിസ്റ്റുകാരന്‍ (കഥ) 
================================
നിണ്ട 20 വര്ഷത്തെ പ്രവാസജീവിതത്തിന് ശേഷം അയാള്‍ ജന്മ നാട്ടിലേക്ക് ഒരു യാത്ര പോകുകയുണ്ടയായി,നാഗര്കോ്വിലില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ്സില്‍ തിരുവനന്തപുരം റെയില്‍ നിലയത്തില്‍ നിന്നും തുടങ്ങി....പകല്‍ യാത്ര ആയതുകൊണ്ട് വായിക്കാന്‍ കുറച്ച് പുസ്തകങ്ങള്‍ കൈയ്യില്‍ കരുതിയിരുന്നു. തിരുവനന്തപുരത്ത് നിന്നും അതിരാവിലെ 6.15 ന് യാത്ര തിരിക്കുന്ന ട്രെയിന്‍ വൈകുന്നേരം 5മണിക്ക് ശേഷമാണ് അയാളുടെ നാട്ടില്‍ 
എത്തിചേരുന്നത്.പുസ്തകങ്ങളിലെ അക്ഷരങ്ങളില്‍ മുഖം പുഴ്ത്തിയും പുറം കാഴ്ചകള്‍ കണ്ടും സമയം പോയികൊണ്ടിരുന്നു.ഇടയ്ക്ക് വര്ഷപങ്ങള്ക്ക്ക പുറകിലേക്ക് പോയി,സുഹൃത്തുക്കളുടെ ,ബന്ധുക്കളുടെ,കൂടെ പ്രവര്ത്തി്ച്ച കുട്ടുകാരുടെ മുഖം കണ്ണിനു മുന്പില്‍ മിന്നിത്തെളിഞ്ഞു.ആരൊക്കെ ,എവിടെയൊക്കെ ആയിരിക്കും ഇപ്പോള്‍ ഉള്ളതെന്ന് അറിയില്ല ,എല്ലാം വിണ്ടും കുട്ടിചേര്ക്കകണം.നിണ്ട ഇടവേള ഒരു പക്ഷെ ചില ബന്ധങ്ങള്‍ കുട്ടിചേര്ക്കാ്ന്‍ പറ്റാത്ത അത്രയും ദുരത്ത് എത്തിയിട്ടുണ്ടാവും.
ട്രെയിന്‍ വടകര റയിവേസ്റ്റേഷന്‍ എത്തിയിരിക്കുന്നു,സമയം വൈകുന്നേരം 4മണി കഴിഞ്ഞിരിക്കും.ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.ഓരോ കംപാര്ട്ടു്മെന്റും് നിന്നുതിരിയാന്‍ ഇടമില്ലാതെ ജനനിബിഡമായിരിക്കുന്നു.ഏതാണ്ടെല്ലാവരും അസ്വസ്ഥരാണ്.ദിര്‍ഘയാത്രയുടെ തളര്ച്ചയിലാണ് ചിലര്‍.അസഹ്യതയോടെ കരയുന്ന കുഞ്ഞുങ്ങള്‍.ചിലര്‍ ഉദാസിനരായി പുറംകാഴ്ചകളിലേക്ക് കണ്ണോടിച്ചുകൊണ്ട് വിയര്പ്പു് തുടയ്ക്കുന്നു.ചിലര്‍ അസഹ്യമായചുട് അകറ്റാന്‍ കയിലുള്ള പേപ്പര്‍ കൊണ്ട് വിശുന്നു.പെട്ടെന്നാണ് വാതിലിനടുത്ത് നിലയുറപ്പിച്ച ഒരാള്‍ അങ്ങേയറ്റം പരുക്കനായ ശബ്ധത്തില്‍ പ്രസംഗിക്കാന്‍ തുടങ്ങി.അറുപതിനുമേല്‍ പ്രായമുണ്ട് അയാള്ക്ക് ,നിണ്ടുവളര്ന്ന മുടിയും താടിയും,ചുമലില്‍ ഒരു തുണിസഞ്ചി,വിയര്ത്ത നെറ്റിത്തടം.
“”സ്നേഹിതരെ”” അയാള്‍ പ്രേത്യകിച്ചു ആരോടെന്നില്ലാതെ പറഞ്ഞുതുടങ്ങി,തിഷ്ണമായസ്വരം.
“”എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം....എന്നിട്ടും മിണ്ടാതെ പ്രതിമകണക്കെ ഇരിക്കുകയാണ്എല്ലാവരും....എപ്പോഴും നിങ്ങളുടെ കാല്ച്ചു വട്ടിലെ മണ്ണ് ഇളകാതെയുണ്ടാകും എന്നതിന് എന്താണ് ഉറപ്പ് ??.....’’
‘’താങ്കള്ക്ക്ന ഉറപ്പുണ്ടോ??’’.....അയാള്‍ തൊട്ടുമുന്നിലുള്ള ആളുടെ മുഖത്തേയ്ക്ക് നോക്കികൊണ്ട് ചോദിച്ചു
കേള്‍വിക്കാര്‍ അയാളെ നിര്‍വികാരമായ മുഖം കാട്ടി അവഗണിച്ചു !.
‘’ഉണ്ടെന്നോ ഇല്ലെന്നോ പറയണം,അല്ലാതെ കേള്ക്കാ ത്ത ഭാവത്തില്‍ ഇങ്ങനെ എത്ര നാള്‍ നിങ്ങളിരിക്കും’’.....അസംതൃപ്തിയോടെ പിറുപിറുത്തുകൊണ്ട് അയാള്‍ പ്രസംഗംതുടര്ന്നു .
‘’വിശപ്പ്‌ മാറ്റാനായി വല്ലതും കിട്ടുമോയെന്നു നോക്കാനായി ,റോഡുവക്കിലുള്ള കുപ്പത്തൊട്ടിയില്‍ ചികയുമ്പോള്‍ എന്റെന അടുത്ത്കുടി ചില വാഹനങ്ങള്‍ കടന്ന്പോകാറുണ്ട്,കോടി വെച്ചകാറുകള്‍,മുന്നിലും പിന്നിലും എസ്കോര്ട്ട് വണ്ടികളും,വലിയ അധികാരമുള്ള ആളുകളാണ് പോകുന്നത്.......കുപ്പത്തൊട്ടിയില്‍ ചികയുന്ന എന്റെട ദേഹത്തെ നാറ്റം ,കോടി വച്ച കാറില്‍ പോകുന്നവര്ക്ക്ട അറിയാന്‍ പറ്റില്ലല്ലോ......മനുഷ്യനെ സ്നേഹിക്കാത്ത,മനസിലാക്കാത്ത ഒരു പ്രസ്ഥനവുമില്ല....പ്രസ്ഥാനത്തിനോ പ്രത്യയശാസ്ത്രത്തിനോ അല്ല കുഴപ്പം...അത് മനസ്സിലാക്കാന്‍ ശ്രമിക്കാത്ത മനുഷ്യര്ക്കാ ണ് കുഴപ്പം’’’
അയാള്‍ മാര്കി്സിനെ ഓര്മ്മിപച്ചു.പാവപ്പെട്ടവന്റെ നേതാവായ എ കെ ജിയെ ഓര്മ്മിാച്ചു.വിറോടെ മുഷ്ടിചുരുട്ടി ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.അയാളുടെ ശബ്ദം തിവണ്ടിയുടെ ഒച്ച അവ്യക്തമാക്കി.
‘’പഴയ കമ്മ്യൂണിസ്റ്റുകാരനു എ സി മുറിയില്ല,തന്തുരിചിക്കനും കൊക്കോകോളയും കഴിക്കാനുള്ള ആഗ്രഹമില്ലായിരുന്നു.........അവന്‍ പട്ടിണി കിടക്കുന്നവനയായിരുന്നു....സ്നേഹിതരുടെ സങ്കടം കണ്ടാല്‍ നെഞ്ച്പൊട്ടികരയുന്നവന്‍.....ഹൃദയമുള്ളവന്‍.....അന്ധകാരത്തില്‍ വെളിച്ചമായി കത്തി നില്‍ക്കുന്നവന്‍....അങ്ങനെയുള്ളവര്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നു....അവരെ സ്നേഹിച്ചുനടന്നവനാ ഞാന്‍....ഓര്ത്തളപ്പോള്‍ കണ്ണ്നിറഞ്ഞുപോയി സുഹൃത്തുക്കളെ’’’കണ്ണുകള്‍ നിറഞ്ഞു വിതുമ്പുന്ന ആ പഴയ കമ്മ്യൂണിസ്റ്റ്കാരനേയും വഹിച്ചുകൊണ്ട് ട്രെയിന്‍ പാഞ്ഞു.