28 March 2014

സല്‍ക്കാരം


എച്ചിലുകള്‍ ചിതറികിടക്കുന്ന
മദ്യശാലയില്‍
സുഹൃത്തുക്കള്‍
ഒത്തുചേരുന്ന
മദ്യസല്‍ക്കാരം

സൈഡ് ഡിഷ്‌
അളവ് ശരിയായി
ഭാഗിച്ച് നിരത്തുന്നു
അതിലോരുവന്‍
ആദ്യത്തെ റൗണ്ടില്‍മാത്രം

ചില്ലിചിക്കന്‍
മിക്സ്‌ചര്‍
ഉണ്ടെങ്കിലും
അച്ചാര്‍തന്നെ
പ്രധാന സൈഡ് ഡിഷ്‌

മുന്നുനാല് 
ഫുള്‍ബോട്ടില്‍
കാലിയാകും
ഒരുമണിക്കുറിനുള്ളില്‍

ലഹരിയേറിതുടങ്ങുമ്പോള്‍
അധരങ്ങളില്‍ നിന്നും
അറിയാതെഒഴുകുന്നു
അന്തരാളങ്ങളില്‍
അലനെയ്തുഉയരും
തന്‍ അന്തരംഗങ്ങള്‍

പിന്നൊരുനാള്‍
കുടാമെന്ന്പറഞ്ഞ്
മദ്യത്തിന്‍ മയക്കത്തില്‍
വിടണയുന്നു
തിര്‍ന്നു പോയ
അന്തരംഗങ്ങള്‍
വിണ്ടുംശേഖരിക്കാന്‍

25 March 2014

സന്തോഷം



അടുക്കിവെച്ചിരിക്കുന്ന 

സി ഡികളില്‍ 

കുരുങ്ങികിടക്കുന്നു 

എന്‍റെദിനങ്ങള്‍ 


കത്തുകളും 

കണ്ടുമുട്ടലുകളും 

അദൃശ്യമാക്കിയ 

മൊബൈല്‍ഫോണ്‍ 


ലോകം 

വിരല്‍തുമ്പില്‍ 

എത്തിക്കുന്ന 

ഇന്റര്‍നെറ്റ് 


ഞാനുംനീയും 

തിപ്പെട്ടിയില്‍ 

നുല്‍കോര്‍ത്ത്‌ 

സംസാരിച്ച 

മധുരഭാഷണത്തിന്‍ 

സന്തോഷം 

കിട്ടിയില്ലെനിക്കെങ്ങും 

സഖി !!

23 March 2014

ഒരമ്മയുടെ മിഴിനീര്‍
വിഞ്ഞാക്കി ചിലര്‍
ബലിയുണ്ണുന്നു
തൊഴിലാനായി ഇരക്കുന്ന
ഒരുഅച്ഛന്‍
ചുട്ടുപൊള്ളുന്ന തീക്കട്ടമേല്‍
നിന്ന്പാടുന്നപൈതങ്ങള്‍

ഹൃത്തില്‍നിന്നും
എന്തേ നമ്മള്‍
അന്ധകരാന്തകനായ
ആരാധിതനെ പിഴുതെറിഞ്ഞത്

17 March 2014

കട്ടന്‍കാപ്പിയും കവിതയും

കട്ടന്‍കാപ്പിയും കവിതയും 16/03/2014 സായാഹനം 
മുരുകേഷ് പനയറ
Photo's courtesy::::::Aniyan Kunnath
***********************************************
കട്ടൻ കാപ്പിയും കവിതയും' മാസം തോറും നടത്തി വരാറുള്ള സാഹിത്യ സായാഹ്നം ഈ മാസവും സംഗീത ഓഫ് യു കെ യുടെയും, എം എ യു കെ യുടെയും സംയുക്താഭിമുഖ്യത്തിൽ 2014 മാർച്ച്‌ 16 ഞായറാഴ്ച ക്രോയ്ഡൻ ആർച് ബിഷപ്പ് ലാൻഫ്രാങ്ക് സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. 
പങ്കെടുത്ത എല്ലാ അംഗങ്ങളുടെയും ക്രിയാത്മക സംഭാവനയും ഔപചാരികതയുടെ മൂടുപടം ഇല്ലാതെയുള്ള ചര്‍ച്ചകളും പരിപാടി ആദ്യന്തം അതീവ ഹൃദ്യമാക്കി.

കഥകളും കവിതയും ലേഖനങ്ങളും ചിത്രകലയും ഒക്കെ ചര്‍ച്ച ചെയ്ത സായാഹ്നത്തെ പതിവുപോലെ പ്രിയന്‍ നയിച്ചു. ശ്രീ മണമ്പൂര്‍ സുരേഷ് , ശ്രീമതി മീരാകമല , ശ്രീ അനിയന്‍ കുന്നത്ത്, ശ്രീ സജീവ്‌ ലാല്‍ എന്നിവര്‍ സ്വന്തം കവിതകള്‍ വായിച്ചു.

 ശ്രീ മണമ്പൂരിന്റെ കവിത ലളിത പദ ഭംഗിയും അകളങ്ക ബാല്യ ചിന്തയുടെ സൌകുമാര്യവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈണം ഇഴചേര്‍ന്ന ശീലുകളും കൊണ്ട് ഹൃദയഹാരിയായി. ശ്രീ പ്രകാശ് രാമസ്വാമിയും ശ്രീ ഫ്രാന്‍സിസ് ആഞ്ചിലോസും ശ്രീ പ്രിയനും വാദ്യോപകരണങ്ങളുമായി ഒപ്പം കൂടുകയും ശ്രീ നാരായണന്‍ നായര്‍ ശ്രീ സുശീലന്‍ തുടങ്ങി എല്ലാപേരും അലാപനവുമായി ഒരുമിക്കുകയും ചെയ്തപ്പോള്‍ മണമ്പൂര്‍ കവിത രണ്ടാം അവതരണത്തില്‍ കാതുകളിലൂടെ മനസ്സില്‍ കുളിര്‍മഴയായി പെയ്തിറങ്ങി.

ശ്രീമതി മീരാകമലയുടെ കവിത '' വീണ്ടും രസാലങ്ങള്‍ പൂക്കുമോ'' എന്ന സൂചനയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയതായിരുന്നു. കവിതയെ ഗൌരവ മനോ വ്യപാരങ്ങളുടെയും മനന പ്രക്രിയയുടെയും അന്തിമോല്‍പ്പന്നമായി കാണുന്ന ആളാണ്‌ താന്‍ എന്ന പ്രഖ്യാപനത്തിന്റെ ആര്‍ജ്ജവ ഭംഗി അലയടിച്ച വരികളില്‍ സ്വാഭാവികമായ ബിംബവല്‍ക്കരണത്തിന്റെ മികവും നിറഞ്ഞു നനിന്നു.

ശ്രീ അനിയന്‍ കുന്നത്ത് ആലപിച്ച സ്വന്തം കവിത പ്രണയവും മനസ്സും ഇഴചേര്‍ന്ന വിഹ്വല സമസ്യകള്‍ക്ക് കാല്‍പ്പനിക സങ്കേതം കൂടി കൊണ്ട് അവ്യക്ത പര്യവസാനം നല്‍കുന്ന ഒന്നായി അനുഭവപ്പെട്ടു. ബിംബങ്ങളുടെ ഉപയോഗവും അവയുടെ വ്യാഖ്യാനവും കവിത വ്യക്തികളില്‍ വ്യത്യസ്ത ആശയം പ്രദാനം ചെയ്യാന്‍ പ്രാപ്തമാക്കുന്നതിന് ഉദാഹരണമായി അനിയന്‍റെ കവിത.




 ശ്രീ അനിയന്‍ കുന്നത്ത് ആലപിച്ച സ്വന്തം കവിത പ്രണയവും മനസ്സും ഇഴചേര്‍ന്ന വിഹ്വല സമസ്യകള്‍ക്ക് കാല്‍പ്പനിക സങ്കേതം കൂടി കൊണ്ട് അവ്യക്ത പര്യവസാനം നല്‍കുന്ന ഒന്നായി അനുഭവപ്പെട്ടു. ബിംബങ്ങളുടെ ഉപയോഗവും അവയുടെ വ്യാഖ്യാനവും കവിത വ്യക്തികളില്‍ വ്യത്യസ്ത ആശയം പ്രദാനം ചെയ്യാന്‍ പ്രാപ്തമാക്കുന്നതിന് ഉദാഹരണമായി അനിയന്‍ കവിത.

ശ്രീ സജീവ് ലാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥ ചിന്തകള്‍ക്കും ചെയ്തികള്‍ക്കും മേല്‍ പ്രകൃതി നടത്തുന്ന ഒരെത്തിനോട്ടം ആയാണ് തന്‍റെ കവിതയെ ഒരുക്കിയിരുന്നത്. സ്വാര്‍ത്ഥ ജീവിയായ മാനവന് നിസ്വാര്‍ഥ സ്നേഹ പ്രതീകമായ ഒരു മരം ചെയ്യുന്ന നന്മയുടെയും അതിനു ആധാരമായ മര മനസ്സും അനാവൃതമാകുന്ന 'വൃക്ഷവിലാപം ' ആയിരുന്നു ആ കവിത. സ്വതസിദ്ധമായ ആലാപന ഭംഗികൊണ്ടു സജീവ്‌ ലാല്‍ ആ കവിത ശ്രോതാക്കളുടെ മനസ്സില്‍ കോറിയിട്ടു.

ശ്രീ സുശീലന്‍ സുഹൃത്തുകള്‍ക്കൊപ്പം ആലപിച്ച ചടുലമായ പഴയ കാമ്പസ് കവിത പഴയ കാമ്പസ് ചിന്തകള്‍ക്ക് ഇന്നും വേറിട്ട നിറക്കാഴച്ചയും നിര്‍മ്മല പ്രണയ ഭംഗിയും ഉണ്ടെന്നു വിളിച്ചു പറഞ്ഞു. കുറെ നേരം നാം ഗതാകാലങ്ങളിലേക്ക് കുടിയേറി പ്രിയ കാമ്പസിലെ തണല്‍ മര ചോടുകളില്‍ ചാഞ്ഞിരുന്നു. നമ്മുടെ ഓരോരുത്തരുടെയും ചാരത്തു പ്രിയപ്പെട്ട ഓരോരുത്തര്‍ ഉണ്ടായിരുന്നു.....



 ശ്രീ മുരളീ മുകുന്ദന്‍ തന്റെ കവിതയും അനുഭവവും ഒരുമിച്ചാണ് വായിച്ചത്. താന്‍ ഇന്നും പഴയ പ്രണയത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്നു എന്നും അത് കെടാതെ കൊണ്ട് നടക്കുന്നു എന്നും ഉള്ള പ്രഖ്യാപനം ആര്‍ജ്ജവമുള്ള ഒന്നായിരുന്നു .ഒപ്പം ചങ്കൂറ്റം നിറഞ്ഞതും.

ശ്രീ പദീപ് കുമാര്‍ തയ്യാറാക്കി കൊണ്ടുവന്ന കയ്യെഴുത്തു മാസിക ഞങ്ങളെ എല്ലാപേരെയും അത്ഭുതപ്പെടുത്തുന്ന മികവുള്ളതായി. ആ മാസിക പ്രകാശനവും നടന്നു. ശ്രീ പ്രദീപ്‌ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. 









15 March 2014

ഒരുജിവന്‍ പിറക്കുമ്പോള്‍
ചലിക്കാന്‍തുടങ്ങുന്നു
മരണഘടികാരം
പുജ്യയത്തില്‍നിന്നും....


പിറന്നു

വളര്‍ന്നു

അദ്ധ്വാനിച്ചു

ജിവിച്ചു

മരിച്ചു

12 March 2014

പോര്‍ക്കളത്തിലെ സാരഥി
=======================
ഞാന്‍ സാരഥി !
നടക്കാന്‍ പോകുന്നത് മഹായുദ്ധം !
ഇതാ നിങ്ങള്‍ കാണുന്ന കളത്തില്‍
കുറച്ചുനേരത്തിനകം രക്തപുഴ ഒഴുകാന്‍പോകുന്നു
രണ്ടുപക്ഷത്തയായി വിരന്മാര്‍ !
ഒരുപക്ഷത്ത് പാണ്ഡവന്മാര്‍ 
മറുപക്ഷത്ത് കൌരവര്‍ 
ഒരുപക്ഷത്ത് നന്മ
മറുപക്ഷത്ത് തിന്മ

വിജയം ഒരുപക്ഷത്തിനുമാത്രം 
പക്ഷെ
നിരന്തരമല്ല !
പല സന്ദര്‍ഭങ്ങളിലും പാണ്ഡവര്‍ തളരുന്നു
അര്‍ജ്ജുനനും
അവരെ തളര്‍ച്ചയില്‍നിന്നും ഉണര്‍ത്തേണ്ടത് സാരഥി
അര്‍ജ്ജുനാ....!

രാജാവ്‌ തോല്‍ക്കുമ്പോള്‍
മഹാ വാര്‍ത്ത‍യാകുന്നു
എന്നെ പിടിച്ചാല്‍ നിന്നെ വിഴുത്തുന്നത് എളുപ്പം

സാരഥി എല്ലാത്തിനും ഉത്തരവാദി
സാരഥി വിഴുമ്പോള്‍ രാജാവും വിഴുന്നു !
സാരഥി വിഴാന്‍ പാടില്ല !
എതിരാളികള്‍ ആദ്ദ്യം കുറിവെക്കുന്നത് സാരഥിയെ
സാരഥി വിഴുന്നത് ധര്‍മ്മരാജ്യം വിഴുന്നതിനു സമം!

സാരഥിയാണ് മനസ്സ്!
നന്മയും തിന്മയും തമ്മില്‍ യുദ്ധം ചെയ്യുമിടം
മനസ്സ് രണ്ടില്‍ ഒന്ന് തിരുമാനിച്ചു നടപ്പാക്കുന്നു

ഒരുവന്‍വിഴുമ്പോള്‍ മറ്റൊരുവന്‍ കയ്യോങ്ങുന്നു
സാരഥി പല സാഹസങ്ങള്‍ ചെയ്യേണ്ടിരിക്കുന്നു

പക്ഷെ ,തിരുമാനങ്ങള്‍ വിധിയിന്‍ കൈകളാല്‍ 
വിധി കാറ്റായും അറിവായും ചെയ്തികളായും പ്രവര്‍ത്തിക്കുന്നു
വിധി മറുപക്ഷമെങ്കില്‍ നീ പരാജിതന്‍
അപ്പോഴും
വിധിയുടെപോക്ക് നീ അറിഞ്ഞിരുന്നാല്‍ വിജയിക്കാം
വിധിയുടെ കരങ്ങളില്‍ തിരുമാനം മാത്രം
പ്രവര്‍ത്തികളില്ല !







10 March 2014

വൈരനിര്യാതനം

വൈരനിര്യാതനം
===============
സമ്മാനം കിട്ടിയ
അപൂര്‍വ്വപുസ്തകമൊന്നു
കടിച്ചുകിറി നശിപ്പിച്ചു
വിട്ടില്‍ അഭയാര്‍ഥികളായി
എത്തിയ എലികള്‍ !
കൊലവെറി കോപത്തില്‍
വിടെങ്ങും തേടി
കിട്ടിയത് പുതുതായ്
പിറന്ന കണ്ണുതുറക്കാത്ത
കുഞ്ഞെലികളെ മാത്രം !

വിഥിയില്‍ എടുത്തെറിഞ്ഞപ്പോള്‍
ചിലകാക്കകള്‍ കൊത്തിപറന്നു
എലികളുടെ എണ്ണം
കുറഞ്ഞെന്നശ്വസിച്ചു
കൊലവെറിയും അടങ്ങി !
അടുത്തനാള്‍
കടിച്ചുകിറിനശിപ്പിച്ചു
സഹദര്‍മ്മിണിയുടെ
വിലകുടിയ പട്ടുസാരി
വൈരനിര്യാതനം !

09 March 2014

ആറു മുതല്‍ അറുപതുവരെ

ആറു മുതല്‍ അറുപതുവരെ
=======================
പിഞ്ചില്‍ ഉറങ്ങിയിരുന്നോ
സത്യമായും അറിയില്ല
മടിശിലവറ്റിയ അമ്മയ്ക്ക്
മകനയായ് പിറന്ന്
എങ്ങനെ ഉറങ്ങിയിരിക്കും ?

അഞ്ചില്‍ ഉറങ്ങിയിരുന്നോ
അതും ഓര്‍മ്മകളില്ല
അരപട്ടിണിയില്‍
ആഴ്ന്ന ഉറക്കമേത്

കാളയായപ്പോള്‍ ഉറങ്ങിയിരുന്നോ
കഞ്ഞിക്ക് വഴിതേടും
ചിന്തയില്‍ ഉറക്കമേത്

മകനയായ്  ഉറക്കമില്ല
ഭര്‍ത്താവായപ്പോള്‍ ഉറങ്ങിയിരുന്നോ
പാത്രങ്ങള്‍ ഉരുട്ടി
കലമ്പുന്ന ഗൃഹണി
ഉറക്കം മറന്ന ദിനങ്ങള്‍

അച്ഛനായപ്പോള്‍  ഉറങ്ങിയിരുന്നോ
കൌമാരപ്രായത്തില്‍ കരചേരാന്‍
സ്വപ്നങ്ങള്‍ കണ്ടു
കാത്തിരിക്കുന്ന മകള്‍

പഠിച്ചിട്ടും ജോലിയില്ലാതെ
അലയുന്ന മകന്‍
രോഗിയായ അമ്മ
ഉറക്കം വരാത്ത നാളുകള്‍

ആറു മുതല്‍ അറുപതുവരെ
ശാന്തമായ ഉറക്കമില്ല
അവസാനത്തെ ഉറക്കമെങ്കിലും
ശാന്തനായി ഉറങ്ങട്ടെ !!





08 March 2014

ചിരിച്ചാല്‍ മാറുന്ന രോഗമുണ്ട്
ചിരിക്കാന്‍ വായും ഉണ്ട്
ഭ്രാന്തെന്നു വിചാരിക്കുന്ന മനസ്സുണ്ട്
ഭ്രാന്തനെ നോക്കിചിരിക്കുന്ന പലരുണ്ട് !!



കരഞ്ഞാല്‍ മാറുന്ന വേദനയുണ്ട്

കരയണമെന്നു വിചാരിക്കുന്ന മനസ്സുണ്ട്
കരയിപ്പിക്കാന്‍ പലരുണ്ട്
കരയാത്തതായി ആരുണ്ട് !!


പഠിച്ചതിനാല്‍ ഉന്നതരായവര്‍ പലരുണ്ട്

പഠിക്കാന്‍ തുടിക്കുന്ന മനസ്സുണ്ട്
പഠിക്കാനുള്ള കഴിവുമുണ്ട്
പഠിപ്പിക്കാന്‍ ആരുണ്ട് !!


അന്നമില്ലാതെ പലരുണ്ട്

അന്നം നല്‍കാന്‍ കഴിവുള്ളവരുമുണ്ട്
അന്നം നല്‍കാത്ത മനസ്സുമുണ്ട്
അന്നമില്ലതിനാല്‍ രോഗിയായവരുമുണ്ട് !!





06 March 2014

നമ്മുടെ ജിവിതം... അന്നും ഇന്നും

നമ്മുടെ ജിവിതം... അന്നും ഇന്നും
=======================================
നമ്മുടെ ദിനങ്ങള്‍ എത്ര വേഗത്തിലാണ്  പോയി കൊണ്ടിരിക്കുന്നത്.    എല്ലാവര്‍ക്കും തിരക്ക് ,എല്ലാത്തിനും തിരക്ക്.വാരാന്ത്യത്തിലെ അവധിയും  നേരത്തെ പ്ലാന്‍ ചെയ്തു  തിരക്കുകളുടെ ഇടയില്‍ അനുഭവിക്കേണ്ട അവസ്ഥ.

നമ്മുടെ ജിവിതം എന്ന് മുതല്‍ ഇങ്ങനെ മാറിതുടങ്ങി ....?
സാങ്കേതികവിദ്യയുടെ വളര്‍ച്ച നമ്മളെ മൊത്തത്തില്‍ വിഴുങ്ങിയപ്പഴോ ...?
സ്വാര്‍ത്ഥത കുടിപോയതുകൊണ്ട് ഉണ്ടായ അരക്ഷിതാവസ്ഥയെ മറികടക്കാന്‍,കാശു സമ്പാദിക്കാനായി നമ്മള്‍ എന്തും ചെയ്യാന്‍ തയ്യാറായി മനഃസാക്ഷിയെ പണയം വെച്ചപ്പഴോ...?

ആഗ്രഹങ്ങളാണ് ദുഃഖത്തിനു കാരണമെന്നു സ്കൂളില്‍ പഠിച്ച ബുദ്ധന്‍റെ വാക്ക് അന്ന് രണ്ടു മാര്‍ക്ക് കിട്ടുമായിരുന്ന ചോദ്ദ്യത്തിനുള്ള ഉത്തരം മാത്രമായിരുന്നു.ഇപ്പോള്‍ തോന്നുന്നു അതില്‍ എന്തോക്കൊയോ അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നുവെന്ന്.

ആഗ്രഹിച്ച ഒന്ന് നേടികഴിഞ്ഞ സന്തോഷത്തില്‍  മയങ്ങികിടക്കുമ്പോളായായിരിക്കും ,അതുമായി ബന്ധപ്പെട്ട കുറെ കുരുക്കുകള്‍ നമ്മുടെ കഴുത്ത് ഞെരിക്കാന്‍തുടങ്ങന്നുത്.
അപ്പോള്‍ ആലോചിക്കുന്നത് നേടിയത് വേണ്ടായിരുന്നുവെന്ന്

പലതും വെട്ടിപിടിക്കാനുള്ള ഓട്ടപന്തയത്തിനിടയില്‍  നമ്മുടെ ജീവിതവും യാന്ത്രികമയായിതിരുകയും,അഭിരുചികള്‍  നഷ്ടപ്പെടുകയോ 
സ്മ്രിതിഭ്രംശം സംഭവിക്കുകയോ ചെയ്യുന്നു.

ടെലിവിഷന്‍ ,കമ്പ്യൂട്ടര്‍ തുടങ്ങിയ ശാത്ര-സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തങ്ങള്‍ നമ്മുടെ സമുഹതിനുള്ളില്‍ 
എത്തുന്നതിന് മുന്‍പ് മനുഷ്യര്‍ക്ക്   തന്‍റെ സഹജിവിയുടെ ആവിശ്യം അധികം വേണ്ടിയിരുന്നു കാലമുണ്ടായിരുന്നു.






04 March 2014

Malayalee Association of the UK  യുടെ 
കട്ടന്‍കാപ്പിയും കവിതയും പരുപാടിയില്‍
 ശ്രിമതി സാറാ ജോസഫ്‌..പങ്കെടുത്തപ്പോള്‍
UKയിലെ എഴുത്തുകാരി ശ്രിമതി സിസിലി ജോര്‍ജ് എഴുതിയ ''പക്ഷിപാതാളം''എന്ന നോവലിന്‍റെ പുസ്തകപ്രകാശനവും നടന്നു.











03 March 2014

ham[ya§fnse Fgp¯v

ham[ya§fnse Fgp¯v

നവമാധ്യമങ്ങളിലെ എഴുത്ത്

                     നവമാധ്യമങ്ങളിലെ എഴുത്ത്

നവമാധ്യമങ്ങളിലെ എഴുത്ത്

=================================
എന്‍റെ സ്കൂള്‍ -കോളേജ് പഠനകാലത്ത് വായനക്കായി പുസ്തകങ്ങളും പത്രങ്ങളും മാസികളും മാത്രമായിരുന്നു ആശ്രയം.നാട്ടിലെ വായനശാലകള്‍,കോളേജ് ലൈബ്രറി, വിട്ടില്‍ എത്തിചേരുന്ന പത്രങ്ങള്‍ ,വാരിക ,മാസിക ,മറ്റ്പുസ്തകങ്ങള്‍ ഇവയൊക്കെയായിരുന്നു വായനയുടെ ലോകത്ത് ഉണ്ടായിരുന്നത്.അന്ന് സാഹിത്യമേഖലയും വളരെ ചുരുക്കം ചിലരില്‍ ഒതുങ്ങിനിന്നു.മുന്‍നിര എഴുത്തുകാരുടെ സൃഷ്ടികള്‍ മാത്രം അന്നത്തെ മാധ്യമങ്ങളും പ്രസാധകരും പ്രസിദ്ധികരിച്ചു.വളരെ പരിമിതമായ സാധ്യതകള്‍ മാത്രമേ പ്രസിദ്ധികരണ രംഗത്ത്‌ പുതുതായി എത്തുന്ന എഴുത്തുകാര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. 

സാഹിത്യസൃഷ്ടികളില്‍ വായനകാരന് നിയന്ത്രിതമായ ഒരു ഇടപെടല്‍ മാത്രമാണ് ആ കാലഘട്ടങ്ങളില്‍ നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.അഭിപ്രായങ്ങളും ചര്‍ച്ചകളും ചില മതില്‍കെട്ടുകള്‍ക്കുള്ളില്‍  മാത്രം നടത്തപ്പെട്ടു.

ഒരു കാലഘട്ടത്തില്‍ ഇന്നത്തെപ്പോലെ വളര്‍ച്ചനേടിയിട്ടില്ലാത്ത  സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന പ്രിന്റിംഗ് മേഖല ചിലവേറിയതിനാല്‍  സ്വന്തമായി പുസ്തകം അച്ചടിച്ച്‌ പുറത്തിറക്കുന്നതും പലര്‍ക്കും നടക്കാത്ത മോഹമായിതന്നെ തുടര്‍ന്നു.അന്നത്തെ ചില കൈയെഴുത്ത് മാസികളിലും കോളേജ് മാഗസിനുകളിലും പ്രാദേശികകുട്ടി പത്രങ്ങളിലും വന്ന തങ്ങളുടെ കവിതയും കഥകളും ലേഖനങ്ങളും കണ്ട് ചിലര്‍ നിര്‍വൃതിയടഞ്ഞു.

പലരും എഴുതിയവ  പ്രസിദ്ധികരിക്കാന്‍ സാധിക്കാതെ എല്ലാം കെട്ടുകളായി സ്വന്തം മുറിയിലോ തട്ടിന്‍പുറത്തോ ഇടേണ്ട നിലയിലേക്ക് എത്തിയവരും ഉണ്ട് .പക്ഷെ പില്‍ക്കാലത്ത് അതില്‍ പല സാഹിത്യസൃഷ്ടികളും ആത്മാവിഷ്‌കാരമാണെന്ന് വായനകാരന് അറിയാന്‍കഴിഞ്ഞത്,നവ മാധ്യമങ്ങള്‍ തുറന്നുതന്ന അതിരുകള്‍ ഇല്ലാത്ത വായനയുടെ  ലോകമായിരുന്നു.

ലോകമെങ്ങും കമ്പ്യൂട്ടര്‍വല്‍ക്കരണവും ഇന്റര്‍നെറ്റും വന്നതോടുകുടി  നിരവധിഓണ്‍ലൈന്‍ പോര്‍ട്ടലുകകള്‍ ആരംഭിക്കുകയും സോഷ്യല്‍മിഡിയുടെ സാധ്യതകള്‍ വിപുലമായി ഉപയോഗിക്കാനും തുടങ്ങി. ബ്ലോഗ്‌,ഫേസ്ബുക്ക്‌,ഓണ്‍ലൈന്‍ പോര്‍ട്ടല്‍  ,ഗൂഗിള്‍,യാഹു ഇ-മാഗസിനുകള്‍ തുടങ്ങിയ നവമാധ്യമങ്ങളില്‍ എഴുത്തുകാര്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധികരിക്കുക വഴി അത് വായനക്കാരില്‍ എത്തിക്കുവാനും,അവരുടെ അഭിപ്രായങ്ങള്‍ ഉടന്‍ അറിയുവാനും സാധിച്ചു.ലോകത്തിന്‍റെ ഏതുകോണില്‍നിന്നും ആര്‍ക്കും സംവാദങ്ങളില്‍ പങ്കെടുക്കാനും, സൃഷ്ടികളില്‍ അഭിപ്രായം രേഖപ്പെടുത്താനുമുളള ഒരു തുറന്ന വേദിയായി നവമാധ്യമങ്ങള്‍. ഇതിനെ ദുരുപയോഗം ചെയ്യുന്നവരും ഉണ്ടെന്ന വസ്തുതയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ മറ്റ് ഏതൊരു സമുഹത്തെക്കാളും വായനയ്ക്ക് പ്രാധാന്യം നല്‍കുന്നത് മലയാളിയാണെന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്.ഒരു എഴുത്തുകാരന്‍ എത്രയെണ്ണം പടച്ചുവിട്ടു എന്നതിനെക്കാളും അയാള്‍ തന്‍റെ ഹൃദയത്തിലുള്ള ചിന്തകള്‍ സമുഹത്തിന് മുന്നില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്ന ഭാഷയും ശൈലിയുമാണ്‌ വായനക്കാരന്റെ മനസ്സില്‍ ആ എഴുത്ത് മികവുറ്റാതാക്കിതിര്‍ക്കുന്നത്

‌സൈബര്‍ ഇടങ്ങളില്‍ എഴുതുന്നവരെ ഒരു പക്ഷെ സാഹിത്യലോകം അംഗികരിക്കുന്നുണ്ടാവില്ല.കലാകാലങ്ങളായി വ്യത്യസ്തമായി ചിന്തിച്ചവരെല്ലാംതന്നെ പരിഹാസം കേട്ടിട്ടുണ്ട്.അത് പോലെ ഇ -ഇടങ്ങളില്‍ എഴുതുന്നവരെയും പരിഹസിക്കുന്നവര്‍ ഉണ്ടായിരിക്കാം.വരും തലമുറ പുര്‍ണ്ണമായി സൈബര്‍ ഇടങ്ങളില്‍ മാത്രം വ്യപാരിക്കുമ്പോള്‍,അച്ചടിച്ചു വച്ചിരിക്കുന്നവയ്ക്ക് വായനക്കാര്‍ എത്രമാത്രം ഉണ്ടാവുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സര്‍ഗാത്മക സാഹിത്യം  ഭാവിയില്‍ ബ്ലോഗിലുടെയാവാം ലോകം കാണുക എന്നതിന്റെ സൂചനയാണ് മുഖ്യ ധാരയിലുള്ള അറിയപ്പെടുന്ന സാഹിത്യകാരന്മാര്‍ ബ്ലോഗിനെ ശ്രദ്ധി ക്കാന്‍ തുടങ്ങിയിരിക്കുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. സൈബര്‍ ലോകം കൂടുതല്‍ വിപുലമായതോടെ ആവിഷ്ക്കാര ത്തിനു  പുതിയ വഴികള്‍ ഉരു ത്തിരിഞ്ഞു വന്നു.

ലോകത്തിന്‍റെ തന്നെ മുഖച്ഛായ മാറികൊണ്ടിരിക്കുന്ന കാലഘട്ടത്തിലുടെയാണ് നാം കടന്നുപോയികൊണ്ടിരിക്കുന്നത്.സാങ്കേതികവിദ്യ അതിവേഗം ബഹുദുരം മുന്‍പോട്ടു പോയികൊണ്ടിരിക്കുന്നു.കാലത്തിനൊത്ത് നമ്മളും മാറികൊണ്ടിരിക്കുന്നു.  തിരക്ക്പിടിച്ച ജിവിതത്തില്‍  വായനക്ക് ടാബുകളും സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ തുടങ്ങി.

പ്രമുഖ പ്രസധാകരെല്ലാംതന്നെ പ്രസിദ്ധികരിച്ച സാഹിത്യസൃഷ്ടികള്‍  അവരുടെ വെബ്‌സൈറ്റുുകളില്‍  നിന്നും കാഷ് പേ ചെയ്താല്‍  ഡൌണ്‍ലോഡ്   ചെയ്തു വായിക്കുവാനുള്ള സംവിധാനങ്ങളും ഏര്‍പ്പാടാക്കി തുടങ്ങി.
നവമാധ്യമങ്ങളിലെ എഴുത്തും മുഖ്യധാരയിലേക്ക് വരുന്ന കാലം
  വിദുരത്തിലല്ല









02 March 2014

UKയിലെ WOKING ല്‍ നടന്ന FOBMA യുടെ EVENTല്‍ പങ്കെടുത്തപ്പോള്‍.

UKയിലെ WOKING ല്‍ നടന്ന FOBMA യുടെ EVENTല്‍ പങ്കെടുത്തപ്പോള്‍.  മലയാളസിനിമാ ലോകത്തെ ഭാവാഭിനയ ചക്രവര്‍ത്തി പദ്മശ്രി മധു  EVENT ഉത്ഘാടനം ചെയ്തു.
.Photos Courtesy :-Boby George,Lawrence Joseph