22 April 2014

കലാപഭുമിയില്‍ നിന്നും വന്നവള്‍പറഞ്ഞത്



കഞ്ഞിയോവെള്ളമോ
കിട്ടിയത് ഉണ്ട്
കാവിയോവെള്ളയോ
കശക്കി ഉടുത്തു
കോവില്‍
കുളമെല്ലാംപോയി
ഓലകുടിലില്‍
ഓമനയായിജിവിച്ചു

മംഗല്യം ചെയ്ത്
കറുപ്പായ് എടുപ്പായ്
വന്ന കണവന്
ഇണയായിതുണയായി
ജിവിച്ചു

അന്പിന്‍ അടയാളമായി
മക്കള്‍പിറന്നു
സന്തുഷ്ടകുടുംബം
സന്തോഷത്തോടെ
ജിവിച്ചു

യുദ്ധംതുടങ്ങി
വൈരിയുംവന്നു
ദിനവും
ബോംബുകള്‍വിതറി
പോര്‍വിമാനങ്ങള്‍
ചിറിപാഞ്ഞു
രക്തംചിന്തി
മാനുഷര്‍മരിച്ചു

ചിതംമറന്ന്
ചിതറിയോടി
കനല്‍കാടുംകുന്നും
കടന്ന്ഓടി
കാലില്‍തടഞ്ഞ
പിണങ്ങള്‍കണ്ട്
ഭയന്നോടി

അച്ഛനെതേടി
അമ്മയെതേടി
കണവനെതേടി
ഭാര്യയെതേടി
മകനെതേടി
മകളെതേടി
കുടപിറപ്പുകളെതേടി
പലരുംതേടി
പിണങ്ങള്‍ക്കിടയില്‍
പിണമായിവിണു

വിശന്ന്കരഞ്ഞ
പൈതങ്ങളെ
നെഞ്ചോടമര്‍ത്തി
കരയുന്ന
എന്‍കണവനെ
ക്രുരനാംകാട്ടാളന്‍
കുത്തിമലര്‍ത്തിയ
ഞൊടിയില്‍യെന്‍
ഹൃദയസ്പന്ദനം
നിലച്ചുപോയി


ജ്വരമാണ്ടഉടലുമായി
അഗതിയായിമണ്ണില്‍
അഭയംതേടി
അലയുമ്പോള്‍
കണവന്‍കനവുകള്‍
നിറയുവെതെന്‍
നിനവില്‍













No comments:

Post a Comment