24 November 2015

ലോകമേ...........പിണമായലും പണം വേണം (കഥ)

ലോകമേ...........പിണമായലും പണം വേണം (കഥ)
===========================
NB :- ഇത് തികച്ചും സാങ്കല്പിക കഥയാണ്...യഥാര്‍ത്ഥ സംഭവുമായി ഈ കഥയ്ക്ക് സാമ്യതയുണ്ടെങ്കില്‍ തികച്ചും accidentally
ഒരു കുട്ടിയെ തോളില്‍കിടത്തിയപടി അയാള്‍ ആ ബസ്സില്‍,മുഖത്ത് ഏതോ ഒരു വേദന തിങ്ങിനിറഞ്ഞിരുന്നു.
ടിക്കറ്റ്‌,,ടിക്കറ്റ്,,,എന്ന് കണ്ടക്ടര്‍ വിളിച്ചപ്പോഴും,അയാളില്‍നിന്നും മറുപടിയില്ല
ഹലോ...എവിടെ പോകാനാ...കണ്ടക്ടര്‍ ടെന്‍ഷന്‍ ആയതുപോലെതോന്നി
അയാളുടെ നടുങ്ങുന്ന കൈകളിരുന്ന കാശു പിടിച്ചുപറിച്ച കണ്ടക്ടര്‍...രാവിലെ ഓരോരുത്തന്‍മാര്‍ ഇറങ്ങികൊള്ളും നമ്മളെ കലിപ്പാക്കാന്‍....എന്ന് പറഞ്ഞ് കൊണ്ട് ടിക്കറ്റ്‌ കൊടുത്തിട്ട് നടന്നുനിങ്ങി.
ജനലരുകില്‍ ഇരുന്നത്കൊണ്ട് കാറ്റും പൊടിയും അടിച്ചിട്ടാണോ....എന്തോ അയാളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊഴിയുന്നുണ്ടയായിരുന്നു.കൈയില്‍ ഉണ്ടായിരുന്ന തോര്‍ത്ത്‌കൊണ്ട് അയാള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് ,യാത്ര തുടര്‍ന്നു...അയാളുടെ കുടെയുണ്ടയായിരുന്ന ഒരുവര്‍ അയാളെ മുറുകെപ്പിടിച്ച്‌ കൊണ്ട് അടുത്തിരിപ്പുണ്ടയായിരുന്നു,ഏതോ ഒരു വലിയ സംഭവം അവരുടെ ജിവിതത്തില്‍ നടന്നിരിക്കുന്നത്പോലെതോന്നി
എനിക്ക് ഇറങ്ങേണ്ടസ്ഥലമെത്താറായി,പക്ഷേ അവിടെ ഇറങ്ങാന്‍ എന്‍റെ മനസ്സ് അനുവദിക്കുന്നില്ല,അയാളുടെ ജിവിതത്തില്‍ എന്ത് നടന്നത്കൊണ്ടാണ് അയാളും കൂടെയുള്ളആളും ഇത്രയധികം ശോകമുകമയായ അവസ്ഥയില്‍ പോയികൊണ്ടിരിക്കുന്നത് എന്നറിയാനുള്ള ജിജ്ഞാസ എന്നെ അലട്ടികൊണ്ടിരുന്നെങ്കിലും ,ഞാന്‍ എന്‍റെ സ്റ്റോപ്പില്‍ ബസ്സ്‌ വിട്ട് ഇറങ്ങി.പക്ഷെ ഞാന്‍ ഇറങ്ങിയ അതെ ബസ്സ്‌ സ്റ്റോപ്പില്‍ അയാളും ഇറങ്ങിയപ്പോള്‍ മനസ്സിനും തെല്ലുസമാധാനം ...കാര്യം അന്വേഷിക്കാമല്ലോ !!
അയാള്‍ തന്‍റെ മകനെയും തോളില്‍ ചുമന്നുകൊണ്ടുപോയ വഴിയെ അവരെ ഞാന്‍ പിന്തുടര്‍ന്നു.കുറച്ചു ദുരം അവരെ പിന്തുടര്‍ന്ന് കൊണ്ടിരുന്ന എന്നെ കാത്തിരുന്നത് ,നടുക്കവും അമ്പരപ്പുമായിരുന്നു.
സ്വന്തം മകനെ തോളില്‍കിടത്തികൊണ്ട് അയാള്‍ ചെന്നത് ഒരു സ്മശാനത്തിലായിരുന്നു.അടുത്ത കുറച്ചു ബന്ധുക്കള്‍ മാത്രമേ അവിടെഉണ്ടായിരുന്നു.തോളില്‍ നിന്നും മകനെ താഴെകിടത്തിയ അയാള്‍ പെടുന്നനെ വാവിട്ടുനിലവിളിച്ചു....തലയിലും നെഞ്ചിലും അടിച്ചുകൊണ്ട് അയാള്‍ വിങ്ങിപ്പൊട്ടി കരയുന്നുണ്ടായിരുന്നു.
എങ്ങനെ അയാളുടെ മകന്‍ മരിച്ചുപോയി എന്നെനിക്കറിയില്ല.....പക്ഷെ ഒരുകാര്യം എനിക്ക് മനസ്സിലായി....മരണാന്തര ചടങ്ങുകള്‍ ഒരു ഉത്സവംപോലെ കാശു വാരിയെറിഞ്ഞു ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍....മരിച്ചുപോയ തന്‍റെ മകനെ ഒരു ആംബുലന്‍സിലോ ,അല്ലെങ്കില്‍ ഒരു ശവവണ്ടിയിലോ എത്തിക്കാന്‍ പോലും അയാളുടെ കൈയില്‍ പണമില്ലായായിരുന്നുവെന്ന്.
അയാളുടെ പൊന്നോമന മകനെ തോളില്‍ ചുമന്നുകൊണ്ടു,ദുഃഖം നെഞ്ചില്‍ അടക്കി,ആ ബസ്സിലെ യാത്രകാരെആരെയും അറിയിക്കാതെ.....മകന്‍റെ മൃതദേഹവും ചുമന്ന് സ്മശാനവരെ ചെന്ന ആ പിതാവിന്‍റെ വേദന ഇനിയും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു.
ജീവനോടെ ഉള്ളതുവരെ മാത്രമാണ് പണം ആവിശ്യമെന്നു കരുതിയിരുന്നത്........പക്ഷെ പിണമായലും പണം വേണം ഈ ലോകത്തില്‍
========================================================
NB :- ഇത് തികച്ചും സാങ്കല്പിക കഥയാണ്...യഥാര്‍ത്ഥ സംഭവുമായി ഈ കഥയ്ക്ക് സാമ്യതയുണ്ടെങ്കില്‍ തികച്ചും accidentally

No comments:

Post a Comment