10 May 2015

“ഭ്രാന്തന്‍,ഭ്രാന്തന്‍’’

“ഭ്രാന്തന്‍,ഭ്രാന്തന്‍’’
===============
ആദ്യമായി അയാളെ
ഞാന്‍ കണ്ടപ്പോള്‍
“ഭ്രാന്തന്‍,ഭ്രാന്തന്‍’’എന്ന
അട്ടഹാസങ്ങളും കല്ലുകളും
അയാളുടെമേല്‍ വിണുകൊണ്ടിരുന്നു
അയാള്‍ ചിരിച്ചുകൊണ്ടിരുന്നു
അയാളുടെമുറിവുകളും
ചിരിച്ചുകൊണ്ടിരുന്നു
‘’നിനക്ക് ഭ്രാന്തണോ?’’ ഞാന്‍ ചോദിച്ചു
‘’നീ കല്ലാണോ?’’ അയാള്‍ ചോദിച്ചു
എനിക്ക് വല്ലാതെ വേദനിച്ചു
‘’നീ എങ്ങനെ ഭ്രാന്തനായി ?’’ഞാന്‍ ചോദിച്ചു
ഒരിക്കല്‍ ഞാന്‍ അറിയാതെ
‘’സത്യ’’ത്തെ കാണാനിടയായി
അപ്പോള്‍
സകല രാത്രികള്‍ക്കുമായുള്ള
സുര്യയോദയം നടന്നു
തിരകള്‍ പിന്‍ വാങ്ങി
എതിര്‍ ദിശകള്‍ കൈകോര്‍ത്തു
നൃത്തം ചെയ്യുന്നത് കണ്ടു
പരസ്പര വിരുദ്ധര്‍
മുഖംമുടി വലിച്ചെറിഞ്ഞു
ചുംബിക്കുന്നത്കണ്ടു
കാലവും ഇടങ്ങളും മറഞ്ഞ്
എല്ലാം ഒന്നായിതിരുന്നത് കണ്ടു
അന്നവും അഭയവും അര്‍ത്ഥമില്ലാത്തതായി
ആ സമയത്താണ്
ഞാന്‍ അറിവിന്‍റെ തടവറയില്‍ നിന്നും
മോചിതനായത് –അയാള്‍ പറഞ്ഞു
‘’ആളുകള്‍ നിന്റെ മേല്‍ കല്ലെറിയുന്നത്‌ എന്താണ്”
ഞാന്‍ ചോദിച്ചു
“ഞാന്‍ അവരുടെ അന്തരംഗത്തിന്റെ കണ്ണാടി
അവര്‍ എന്നെ എറിഞ്ഞുപൊട്ടിച്ചുകളയാന്‍ ശ്രമിക്കുന്നു’’

No comments:

Post a Comment